അജയ്പ്രസാദ് വധം: ആറ് പ്രതികളുടെ ശിക്ഷ ശരിവച്ചു
Saturday, July 21, 2018 2:08 AM IST
കൊച്ചി: എസ്എഫ്ഐ കരുനാഗപ്പള്ളി ഏരിയ ജോയിന്‍റ് സെക്രട്ടറിയായിരുന്ന എസ്. അജയ് പ്രസാദിനെ കൊലപ്പെടുത്തിയ കേസിൽ ആറു പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. വള്ളിക്കാവ് ശ്രീനാഥ്, വലിയകണ്ടത്തിൽ സബിൻ, ചാണപ്പള്ളി ലക്ഷംവീട്ടിൽ സനിൽ, ലക്ഷംവീട്ടിൽ രാജീവൻ, പുത്തൻ പുരയിൽ സുനിൽ, മഞ്ചാടിമുക്ക് ശിവറാം എന്നിവരുടെ ശിക്ഷയാണു ശരിവച്ചത്.

കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇവർക്കു പത്തു വർഷത്തെ കഠിനതടവും 5,000 പിഴയുമാണു ശിക്ഷ വിധിച്ചത്. ഇതിനെതിരെ പ്രതികൾ നൽകിയ ഹർജി തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.


2007 ജൂലൈ 19ന് ക്ലാപ്പന തോട്ടത്തുമുക്കിൽ വച്ചാണു പ്രതികൾ അജയ് പ്രസാദിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അജയ് പ്രസാദ് തൊട്ടടുത്ത ദിവസം ആശുപത്രിയിൽ മരിച്ചു. ചികിത്സിച്ച ഡോക്ടർമാരടക്കം 40 പ്രധാന സാക്ഷികളും രണ്ട് അഡീഷണൽ സാക്ഷികളും മൊഴി നൽകിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.