കദനം പെയ്യുന്ന ക്യാന്പുകൾ
കദനം പെയ്യുന്ന ക്യാന്പുകൾ
Saturday, July 21, 2018 2:36 AM IST
ആലപ്പുഴ: കണ്ണീരണിഞ്ഞ മുഖങ്ങൾ, പ്രതീക്ഷയറ്റ വാക്കുകൾ, സ്വത്തും വിത്തും നഷ്ടപ്പെട്ടവർ, ഒരായുസിന്‍റെ സന്പാദ്യം മുഴുവൻ വീടും വാഹനങ്ങളുമെല്ലാം ഒരൊറ്റ രാത്രിയിൽ ഉപേക്ഷിക്കേണ്ടിവന്നവർ, കൂടെ അരപ്പട്ടിണിയും. ദുരിതാശ്വാസ ക്യാന്പുകളിലെ കാഴ്ചകൾ മഴയേക്കാൾ ഭീകരം. പലർക്കും എന്തു ചെയ്യണമെന്നോ, എവിടേക്കു പോകണമെന്നോ അറിയില്ല. ദുരിതാശ്വാസ ക്യാന്പുകൾ ഇവർക്കാശ്വസമേകുന്നില്ല. ഉടുത്തുമാറാൻ വേറൊരു തുണിയില്ല, ആഹാരം പാകം ചെയ്യാൻ പാത്രങ്ങളില്ല, കുടിവെള്ളമില്ല, മരുന്നില്ല, തണുപ്പിൽ വിറങ്ങലിച്ച മനസും ശരീരവുമായി വിവിധ ക്യാന്പുകളിൽ കഴിയുന്നതു പതിനായിരങ്ങൾ. പെണ്‍കുട്ടികളടക്കം ക്യാന്പുകളിലുണ്ട്. ഇവരുടെ സുരക്ഷയാലോചിച്ച് ആശങ്കയിലുമാണ് രക്ഷിതാക്കൾ.

കുട്ടനാട്ടിലാകട്ടെ കഞ്ഞിവീഴ്ത്തു കേന്ദ്രങ്ങളാണ് കൂടുതൽ. രാവിലെ വീട്ടിൽനിന്നു വെള്ളത്തിലൂടെ സഞ്ചരിച്ചു കേന്ദ്രങ്ങളിലെത്തി ഭക്ഷണവും കഴിച്ചു വൈകുന്നരത്തോടെ വീട്ടിൽ കല്ലിന്‍റെ പുറത്തുകയറ്റിവച്ച കട്ടിലിൽ ഉറങ്ങാതെ ഇവർ കിടക്കും. ചിലേടങ്ങളിൽ പാലത്തിനു മുകളിൽ പടുത കെട്ടിയും കുറച്ചുപേർ. വള്ളത്തിനു മുകളിൽ ഷീറ്റ് കെട്ടി കഴിയുന്നവരും കുറവല്ല.

മിക്കതും പട്ടിണിയിൽ

ദുരിതാശ്വാസ ക്യാന്പുകളിൽ മിക്കതും പട്ടിണിയിലാണ്. ആവശ്യത്തിനു ഭക്ഷണധാന്യങ്ങളോ, കുടിവെള്ളമോ ഇവർക്കു ലഭിക്കുന്നില്ല. നാമമാത്രമായി ഭക്ഷണസാധനങ്ങൾ കിട്ടുന്ന കേന്ദ്രങ്ങളിൽ അരി കിട്ടിയാൽ പയറില്ല, പയർ കിട്ടിയാൽ അരിയില്ല. ഇവ രണ്ടു കിട്ടിയാൽ കത്തിക്കാൻ വിറകോ, ഗ്യാസോ പാകം ചെയ്യാൻ പാത്രങ്ങളോ മറ്റു സംവിധാനങ്ങളോ ഇല്ല.


കുടിവെള്ളം കിട്ടാക്കനി

ക്യാന്പുകളിലും വെള്ളംകയറി വീടുകളിലും കുടിവെള്ളം കിട്ടാക്കനിയായി. ചുറ്റും വെള്ളമാണെങ്കിലും കുടിക്കാൻ ഇല്ലാത്ത അവസ്ഥ. അധികം വെള്ളം കയറാത്ത സ്ഥലങ്ങളിൽനിന്നു വള്ളങ്ങളിൽ വെള്ളമെത്തിക്കുന്നതു മാത്രമാണ് ഏക ആശ്രയം. കുട്ടനാട്ടിലാണ് ഏറ്റവും കൂടുതൽ ദുരിതം.പൊതു പൈപ്പുകൾ വെള്ളം മൂടി.

ഇഴജന്തു ശല്യം

വെള്ളം കയറിയ പ്രദേശങ്ങളിലെല്ലാം ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. കിഴക്കൻ വെള്ളത്തിനൊപ്പമെത്തുന്നതും അല്ലാത്തതുമായ പാന്പുകളുടെയും നീർനായയുടെയും ശല്യം ദുരിതാശ്വാസ ക്യാന്പിലും വീടുകളിലും പെരുകി. പുളിങ്കുന്ന് തെക്കേച്ചിറ വീട്ടിൽ രാജു, കൈനകരി ചെറുകായൽ സൗപർണികയിൽ ഹരിത എന്നിവർക്കു കഴിഞ്ഞ ദിവസം പാന്പു കടിയേറ്റിരുന്നു. ഇവർ ഇപ്പോൾ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ശരീരം ക്യാന്പിലും മനസു വീട്ടിലും

ക്യാന്പിലാണെങ്കിലും പലരുടെയും മനസ് വീട്ടിലാണ്. ഒരായുസിന്‍റെ അധ്വാനമെല്ലാം പെട്ടെന്ന് ഇല്ലാതായെന്നു വിശ്വസിക്കാൻ ആർക്കും കഴിയുന്നില്ല. വെള്ളമിറങ്ങിയാലും ദുരിതം തീരില്ല. വീടുകൾ പലതും നാമാവശേഷമായി. ശേഷിക്കുന്നവ പഴയ രൂപത്തിലാക്കണമെങ്കിൽ പെടാപാടു വേണ്ടിവരും.

ചില പ്രദേശങ്ങളിൽ വീടുകൾ താഴേക്ക് ഇരിക്കും. ചിലതു വിണ്ടുകീറും. ഭിത്തികളിൽ വെള്ളം കയറി വയറിംഗ് സംവിധാനങ്ങൾക്കു കേടാകും. വൈദ്യുത ഉപകരണങ്ങളും വാഹനങ്ങളും തകരാറിലായി. വഴികൾ ഇല്ലാതായി. ജോലിക്കു പോകാൻ സാധിക്കുന്നില്ല. നഷ്ടങ്ങളുടെ പട്ടിക അനന്തമായി നീളുന്നു.

ജയ്സണ്‍ ജോയ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.