ജെസ്നയെക്കുറിച്ചു നിർണായക സൂചനകൾ ലഭിച്ചെന്നു സർക്കാർ
ജെസ്നയെക്കുറിച്ചു നിർണായക സൂചനകൾ ലഭിച്ചെന്നു സർക്കാർ
Saturday, July 21, 2018 2:36 AM IST
കൊച്ചി: കാണാതായ വിദ്യാർഥിനി ജെസ്ന മറിയ ജയിംസിനെക്കുറിച്ചു നിർണായകമായ ചില സൂചനകൾ ലഭിച്ചതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സൂചനയെന്തെന്ന് ഈഘട്ടത്തിൽ പരസ്യമാക്കാനാവില്ലെന്നു വ്യക്തമാക്കിയ സർക്കാർ അഭിഭാഷകൻ സൂചനകൾ വ്യക്തമാക്കുന്ന റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിച്ചു.

ജെസ്നയെ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു സഹോദരൻ ജെയ്സ് നൽകിയ ഹർജിയിലാണു സർക്കാർ അഭിഭാഷകൻ സിംഗിൾ ബെഞ്ചിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഇതു പരിശോധിച്ചു തൃപ്തി രേഖപ്പെടുത്തിയ സിംഗിൾ ബെഞ്ച് നിലവിലെ അന്വേഷണം തുടരാമെന്നും വ്യക്തമാക്കി.

ജെസ്നയെക്കുറിച്ചുള്ള അന്വേഷണവിവരങ്ങൾ തേടി വിവരാവകാശ നിയമ പ്രകാരം അപേക്ഷകൾ ലഭിക്കുന്നുണ്ടെന്നു സർക്കാർ അഭിഭാഷകൻ പറഞ്ഞു. എത്ര പോലീസുകാർ അന്വേഷണ സംഘത്തിലുണ്ട്, കേരളത്തിനു പുറത്ത് അന്വേഷണം നടത്തിയോ, നിലവിലെ അന്വേഷണം എവിടെയാണ് എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. ഇത്തരത്തിൽ അപേക്ഷ നൽകുന്നവരുടെ താത്പര്യവും കാരണവും അന്വേഷിക്കണമെന്നു സിംഗിൾബെഞ്ച് നിർദേശിച്ചു. ഹർജി ഓഗസ്റ്റ് രണ്ടിലേക്കു മാറ്റി.


മാർച്ച് 23നാണ് ജെസ്നയെ കാണാതായെന്നു കാണിച്ചു പിതാവ് വെച്ചൂച്ചിറ പോലീസിൽ പരാതി നൽകിയത്. ജെസ്നയെ കണ്ടെത്താൻ വിവിധ തലങ്ങളിൽ പോലീസ് അന്വേഷണം നടത്തിയിട്ടും ഫലമുണ്ടാകാത്തതിനാൽ സഹോദരൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹർജി നൽകുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.