കുട്ടികളെ കലാപരിപാടികളിൽ പങ്കെടുപ്പിക്കുന്പോൾ മാർഗനിർദേശം പാലിക്കണം
Sunday, July 22, 2018 1:09 AM IST
തിരുവനന്തപുരം: ടെലിവിഷൻ ചാനലുകൾ റിയാലിറ്റി ഷോകളിലും മറ്റു പരിപാടികളിലും കുട്ടികളെ പങ്കെടുപ്പിക്കുന്പോൾ ബന്ധപ്പെട്ട ചാനൽ അധികാരികൾ കൈക്കൊള്ളേണ്ട മാർഗനിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചു. ബാലാവകാശ കമ്മീഷനു നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണു മാർഗനിർദേശങ്ങൾ.

* ഷൂട്ടിംഗുകളിൽ പങ്കെടുക്കുന്ന കുട്ടികൾക്കു മതിയായ രീതിയിൽ ഭക്ഷണം നൽകുന്നുണ്ടെന്നും ഇടവേളകളിൽ അവർക്കു പഠിക്കാൻ അവസരം ഒരുക്കുന്നുണ്ടെന്നും ഷൂട്ടിംഗ് വേളകളിൽ രക്ഷാകർത്താവ് കൂടെയുണ്ടെന്നും ചാനൽ അധികൃതർ ഉറപ്പാക്കണം.

* റിയാലിറ്റി ഷോയിൽ കുട്ടി പുറത്താവുന്ന സാഹചര്യമുണ്ടായാൽ കുട്ടിയുടെ ആത്മവിശ്വാസം തകർക്കുന്ന രീതിയിലുള്ള വിലയിരുത്തലുകൾ വിധികർത്താവ് നടത്തരുത്.

* സ്കൂൾ പഠനം പത്തുദിവസത്തിലധികം മുടങ്ങരുത്.

* വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്‍റെ മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കണം കുട്ടികളുടെ ഷൂട്ടിംഗ് സാഹചര്യങ്ങൾ.


* കുട്ടികൾക്ക് അനുയോജ്യമായ മേക്കപ്പ് ഉപയോഗിക്കണം.

* കുട്ടികളുടെ അവകാശം നിഷേധിക്കുന്ന പ്രവർത്തനം ഉണ്ടാകരുത്.

* കുട്ടികൾക്കു നേരേ ലൈംഗിക അതിക്രമം ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കണം.

* ഒരു ദിവസം ഒരു കുട്ടിയെ അഞ്ചു മണിക്കൂറിൽ കൂടുതൽ കലാപരിപാടി അവതരിപ്പിക്കാൻ അനുവദിക്കരുത്. തുടർച്ചയായി മൂന്നു മണിക്കൂറിലധികവും പങ്കെടുപ്പിക്കരുത്. മാതാപിതാക്കളുടെ സമ്മതം വാങ്ങണം.

* കുട്ടിയുടെ സുരക്ഷിതത്വത്തിനായി നോഡൽ ഓഫീസറെ നിയമിക്കണം.

* പ്രതിഫലത്തിന്‍റെ 20 ശതമാനം കുട്ടിയുടെ പേരിൽ നിക്ഷേപിക്കണം.

* കുട്ടിയുടെ ഇംഗിതത്തിനെതിരായി നിർബന്ധപൂർവം പരിപാടി അവതരിപ്പിക്കരുത്.

ഈ വ്യവസ്ഥകൾ കർശനമായി പാലിക്കാൻ ജില്ലാ കളക്ടർമാരും ജില്ലാ ലേബർ ഓഫീസർമാരും നടപടി കൈക്കൊള്ളണമെന്നും സർക്കുലറിൽ നിർദേശമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.