മത്സ്യത്തീറ്റ ഉത്പാദനം: കേരളം പിന്നിലെന്നു മന്ത്രി
മത്സ്യത്തീറ്റ ഉത്പാദനം: കേരളം പിന്നിലെന്നു മന്ത്രി
Monday, July 23, 2018 1:09 AM IST
കൊച്ചി: മത്സ്യത്തീറ്റ ഉത്പാദനത്തിൽ കേരളം ഇനിയുമേറെ മുന്നേറാനുണ്ടെന്നു ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. ആ രംഗത്തേക്കുകൂടി മുന്നോട്ടുവരാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുമെന്നും മന്ത്രി പറഞ്ഞു. മത്സ്യകർഷക വികസന സംഘത്തിന്‍റെ (ഫിഷ് ഫാർമേഴ്സ് ഡെവലപ്മെന്‍റ് സൊസൈറ്റി) വിപണന ശൃംഖലയുടെ ഉദ്ഘാടനം ചേരാനെല്ലൂരിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

മത്സ്യത്തീറ്റ ഉത്പാദനത്തിൽ സംസ്ഥാനം ഇപ്പോൾ പിന്നിലാണ്. ഇതു പരിഹരിക്കാൻ സർക്കാർ ഇടപെടും. ഈ രംഗത്തു കേരളം സ്വയംപര്യാപ്തതയിലേക്ക് എത്തുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.


എഫ്എഫ്ഡിഎസ് പ്രസിഡന്‍റ് വർഗീസ് ഇട്ടൻ അധ്യക്ഷതവഹിച്ചു. ഹൈബി ഈഡൻ എംഎൽഎ ആദ്യ മത്സ്യവിത്പന നിർവഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. മഹേഷ്, സിഫ്റ്റ് ഡയറക്ടർ ഡോ.സി.എൻ. രവിശങ്കർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ആർ. ആന്‍റണി, പഞ്ചായത്ത് പ്രസിഡന്‍റ് സോണി ചിക്കു, വാർഡ് മെന്പർ ഷിമ്മി ഫ്രാൻസിസ്, കെവികെ സീനിയർ ടെക്നിക്കൽ ഓഫീസർ ഡോ.പി.എ. വികാസ്, റസിഡന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് റോസി ജോസ്, പ്രഫ.എസ്. ബാബു സുന്ദർ, ബിജു കെ. തോമസ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.