നിലം നികത്തി നിർമിച്ച വീടുകൾ കൈമാറ്റം ചെയ്യാം
നിലം നികത്തി നിർമിച്ച വീടുകൾ കൈമാറ്റം ചെയ്യാം
Monday, July 23, 2018 1:37 AM IST
തിരുവനന്തപുരം: നിലം നികത്തി നിർമിച്ച വീടുകൾ കൈമാറ്റം ചെയ്യുന്നതിനും ഇനി നിയമ തടസമില്ല. നെൽവയലും തണ്ണീർത്തടവും നികത്തി നിർമിച്ച വീടുകൾ 10 വർഷം വരെ കൈമാറ്റം ചെയ്യുന്നതു തടഞ്ഞുകൊണ്ടുള്ള സർക്കുലറുകൾ കൂട്ടത്തോടെ തദ്ദേശ സ്ഥാപന വകുപ്പു പിൻവലിച്ചു. ഇതോടെ നിലം നികത്തിയ സ്ഥലത്തു നിർമിച്ച വീടുകൾ കൈമാറ്റത്തിനുള്ള നിയമ തടസം ഒഴിവായി.

നിലം നികത്തിയ സ്ഥലത്തു നിർമിച്ച വീടുകൾ പത്തു വർഷത്തേയ്ക്കു കൈമാറ്റം പാടില്ലെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയാണു തദ്ദേശ സ്ഥാപനങ്ങൾ കെട്ടിട നിർമാണ പെർമിറ്റ് നൽകിയിരുന്നത്. പത്തു വർഷത്തെ കൈമാറ്റം തടഞ്ഞു കൊണ്ട് 2008 മുതൽ 2016 വരെ അഞ്ചു സർക്കുലറുകൾ തദ്ദേശ സ്ഥാപന വകുപ്പു പുറത്തിറക്കിയിരുന്നു.

ഇപ്പോൾ, 2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്ന അന്നു മുതൽ കെട്ടിടനിർമാണ കൈമാറ്റം നിയന്ത്രിച്ച് തദ്ദേശ വകുപ്പ് പുറത്തിറക്കിയ അഞ്ചു സർക്കലറുകളും റദ്ദാക്കിയാണു തദ്ദേശ വകുപ്പ് സ്പെഷൽ സെക്രട്ടറി കെ. ഗോപാലകൃഷ്ണഭട്ട് പുതിയ ഉത്തരവിറക്കിയത്. ഇത്തരം നിയന്ത്രണങ്ങൾ നിലനിൽക്കുന്നത് അടുത്തിടെ നിയമസഭ പാസാക്കിയ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതി ബില്ലിന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്കു വിരുദ്ധമാകുമെന്നതിനാലാണു ഇതു സംബന്ധിച്ചുള്ള എല്ലാ നിയന്ത്രണങ്ങളും പിൻവലിക്കുന്നതെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.


പുതിയ ബിൽ പാസാക്കിയതു മുതൽ ഇത്തരം വീടുകൾ വിൽക്കുന്നതിനു നിയമ തടസമുണ്ടോ എന്നുള്ള നിരവധി അന്വേഷണങ്ങൾ സർക്കാരിൽ ലഭിച്ചു വരുന്നതായും പുതിയ ഉത്തരവിൽ പറയുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ജനങ്ങൾ നേരിടുന്ന ദുരിതം പരാമാവധി കുറയ്ക്കുന്നതിന്‍റെ ഭാഗമായിട്ടാണു മാറ്റം കൊണ്ടു വരുന്നത്. നിയമസഭ പാസാക്കിയ നെൽവയൽ തണ്ണീർത്തട ഭേദഗതി ബിൽ വിജ്ഞാപനത്തിനായി ഗവണ്‍മെന്‍റ് പ്രസിനു റവന്യു വകുപ്പു കൈമാറി. അടുത്ത ദിവസം തന്നെ വിജ്ഞാപനം പുറത്തിറങ്ങും. നിയമത്തിനുള്ള ചട്ടങ്ങൾ രൂപീകരിക്കുന്ന നടപടികൾ നിയമവകുപ്പിന്‍റെ പരിഗണനയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.