വിദ്യാലയങ്ങളിലെ ഫീസ് സർക്കാരിനു നിയന്ത്രിക്കാമെന്നു ഹൈക്കോടതി
വിദ്യാലയങ്ങളിലെ ഫീസ് സർക്കാരിനു  നിയന്ത്രിക്കാമെന്നു ഹൈക്കോടതി
Monday, August 6, 2018 10:15 PM IST
കൊച്ചി: വിദ്യാലയങ്ങളിൽ അമിതഫീസ് ഈടാക്കുന്നതു നിയന്ത്രിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും എന്തു നടപടിയെടുക്കണമെന്നു സർക്കാരിനു തീരുമാനിക്കാമെന്നും ഹൈക്കോടതി. സ്കൂൾ ഫീസുമായി ബന്ധപ്പെട്ട തർക്കത്തേത്തുടർന്ന് എറണാകുളം ചേപ്പനത്തെ ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിറും അഞ്ചു രക്ഷിതാക്കളും നൽകിയ ഹർജികൾ പരിഗണിച്ച സിംഗിൾബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കുട്ടികൾക്കു നൽകുന്ന സൗകര്യം, സേവനം എന്നിവയോടു യോജിക്കാത്ത തരത്തിലാണ് ഫീസ് ഈടാക്കുന്നതെങ്കിൽ അത്തരം സ്കൂളുകൾ ലാഭത്തിനുവേണ്ടിയാണു പ്രവർത്തിക്കുന്നതെന്നു കോടതി പറഞ്ഞു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിയമനിർമാണം നടത്താൻ സർക്കാരിന് അധികാരമുണ്ട്. വിദ്യാലയങ്ങളിലെ ഫീസ് നിയന്ത്രിക്കാനുള്ള അധികാരവും ഇതിലുൾപ്പെടും. ഇക്കാരണത്താൽതന്നെ സർക്കാരിന് ഇടപെടാനാവും. ഫീസ് വർധനയുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കാൻ നിലവിൽ സംസ്ഥാനത്ത് സംവിധാനമില്ല. വിദ്യാദാനത്തെ കാരുണ്യപ്രവർത്തനമായി കാണണം. വിദ്യാലയത്തിന്‍റെ പുരോഗതിയൊഴികെയുള്ള ലാഭേച്ഛ പാടില്ല.

ഫീസ് ഘടന നിയന്ത്രിക്കുന്നതിനുള്ള സംവിധാനം സർക്കാരാണ് ഉണ്ടാക്കേണ്ടത്. വിദ്യാർഥികൾക്കു നൽകുന്ന സേവനവും സൗകര്യവും കണക്കിലെടുത്താണ് ഫീസ് നിശ്ചയിക്കേണ്ടത്. വിദ്യാലയങ്ങൾ എത്ര തുക ഫീസ് ഈടാക്കണമെന്നു പറയാൻ കോടതിക്കു കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടർന്ന് ഫീസ് നിയന്ത്രണസംവിധാനത്തേക്കുറിച്ചു പരിശോധിക്കാൻ ഹർജിയിൽ സർക്കാരിനെ കക്ഷി ചേർക്കുന്നതിനു കോടതി ഉത്തരവിട്ടു.


ഹർജിക്കാർ സ്കൂളിലെ മുൻ പിടിഎ ഭാരവാഹികളാണ്. ഫീസ് വർധിപ്പിച്ചതും കുട്ടികളുടെ മാർക്ക് ലിസ്റ്റ് നൽകാത്തതും ചോദ്യംചെയ്ത് ഈ രക്ഷിതാക്കൾ മാനേജ്മെന്‍റിനെതിരേ സമരത്തിലാണ്. അഞ്ച് കുട്ടികളെയും സ്കൂളിൽനിന്ന് പുറത്താക്കിയിരുന്നു. ബാലാവകാശ കമ്മീഷനും എറണാകുളം ജില്ലാ കളക്ടറും പ്രശ്നത്തിൽ ഇടപെട്ടുനൽകിയ നിർദേശങ്ങളെ ചോദ്യംചെയ്താണ് സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ ഹർജി നൽകിയത്. സ്കൂൾ മാനേജ്മെന്‍റിനെയും രക്ഷിതാക്കളെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഫീസ് വർധന ചോദ്യം ചെയ്തുള്ള സമരം സ്കൂളിന്‍റെ അന്തരീക്ഷത്തെ ബാധിക്കാത്ത തരത്തിലാണ് വേണ്ടിയിരുന്നത്. ഉത്തരവാദിത്വബോധം നഷ്ടപ്പെട്ട രക്ഷിതാക്കളുടെ സമരത്തിൽ അതേതരത്തിൽ മാനേജ്മെന്‍റും പ്രതികരിച്ചു. കുട്ടികൾക്ക് വിദ്യാഭ്യാസവും സാംസ്കാരിക ബോധവും പകർന്നു നൽകേണ്ട സ്കൂൾ അധികൃതർ കടമ മറന്നെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്കൂൾ അധികൃതർ നിർദേശിച്ച ഫീസ് നൽകാൻ തയാറാണെന്ന് രക്ഷിതാക്കളുടെ അഭിഭാഷകൻ അറിയിച്ചു. തുടർന്ന് അഞ്ചു വിദ്യാർഥികളെ സ്കൂളിൽ വീണ്ടും പ്രവേശിപ്പിക്കുന്നതിന് ഇടക്കാല ഉത്തരവും നൽകിയിട്ടുണ്ട്. ഹർജി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.