നിലമ്പൂർ: പ്രളയദുരിതത്തെത്തുടർന്നു സർക്കാർ സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. കാലവർഷക്കെടുതിയെ തുടർന്നു നിലമ്പൂർ എരുമമുണ്ട നിർമല ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗജന്യ റേഷൻ പോലും യഥാസമയം വിതരണം ചെയ്യാൻ നടപടി സ്വീകരിക്കാത്തതു സർക്കാരിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാണ്. സർക്കാരിനെ കുറ്റം പറയുന്നില്ല. എന്നാൽ ഇത്തരം വീഴ്ചകൾ പരിഹരിക്കപ്പെടേണ്ടതായിരുന്നു- അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനകൾ തുടങ്ങി മുഴുവൻ പ്രവർത്തകരും നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനമർഹിക്കുന്നു.
ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, കെപിസിസി സെക്രട്ടറി വി.എ. കരീം, കെപിസിസി എക്സിക്യൂട്ടീവ് അംഗം വി.എസ്. ജോയി. കെപിസിസി അംഗം ആര്യാടൻ ഷൗക്കത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുഗതൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ഒ.ടി. ജയിംസ്, ഷേർളി വർഗീസ്, സെറീന മുഹമ്മദലി, ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റുമാരായ എ. ഗോപിനാഥ്, പാനായി ജേക്കബ്, ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റ് കെ. സ്വപ്ന, ചാലിയാർ മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് നാലകത്ത് ഹൈദരലി, പരപ്പൻ ഹംസ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
എരുമമുണ്ട നിർമല സ്കൂൾ ക്യാമ്പുകളിൽ കഴിയുന്നവരോട് ഉമ്മൻ ചാണ്ടി വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്നു പെരുമ്പത്തൂർ പള്ളിപ്പടി, നിലമ്പൂരിലെ ചോലശേരിക്കുന്ന്, ചക്കാലക്കുത്ത് ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദർശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.