ഇത്തിക്കരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു
ഇത്തിക്കരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു
Tuesday, August 14, 2018 12:53 AM IST
കൊല്ലം: ഇത്തിക്കരയിൽ കെഎസ്ആർടിസി സൂപ്പർഎക്സ്പ്രസ് ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. 33ഓളം പേർക്ക് പരിക്കേറ്റു. ബസ്കണ്ടക്ടർ കോഴിക്കോട് താമരശേരി തെക്കേപുത്തൻപുരയിൽ സുഭാഷ് ടി പി(30), ബസ് ഡ്രൈവർ മലപ്പുറം മലയാ· കല്ലിൽ പുത്തൻവീട്ടിൽ അബ്ദുൽ അസീസ്(49), ലോറി ഡ്രൈവർ തിരുനൽവേലി പുളിയറ കേശവപുരം കോവിൽത്തെരുവിൽ ഗണേശൻ(33) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാവിലെ 6.30 ഓടെ ഇത്തിക്കര പാലത്തിന് കിഴക്കുഭാഗത്തായിരുന്നു അപകടം. ലോറിയുടെ വശത്തേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസ് ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് നിഗമനം. പരിക്കേറ്റവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രികളിലും ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മാനന്തവാടിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള സൂപ്പർ എക്സ്പ്രസും തമിഴ്നാട്ടിൽ നിന്ന് കൊല്ലം ഭാഗത്തേക്ക് മണൽപൊടിയുമായി വരികയായിരുന്ന റഹ്മത്ത് എന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടം നടന്നയുടൻ തന്നെ നാട്ടുകാരും പരിസരത്ത് ഉണ്ടായിരുന്നവരും രക്ഷാപ്രവർത്തനത്തിന് ഓടിയെത്തി. കിട്ടിയ വാഹനങ്ങളിൽ പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചു. സ്ഥലത്തെത്തിയ ഫയർഫോഴ്സ്-പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


പരിക്കേറ്റ് ആശുപത്രികളിലുള്ളവർ: രാജു(55-താമരശേരി), തോമസ്, ബിജു(47 - നീരാവിൽ), നൗഷാദ്(40- നെല്ലുവേലി ചാലയിൽ), അഷിത(21- എറണാകുളം), അനിഷ്ക (20- ആലപ്പുഴ), ശ്രീരാജ്(33- ഐഎസ്ടി അക്കാഡമി), സുലജ (56- ആശ്രാമം), അർച്ചന (28- ആലപ്പുഴ), അൽഫോൻസ (60- കടയ്ക്കാവൂർ), ഷെമീർ (20- മൈലക്കാട്), ശിവനന്ദൻ(57- കായംകുളം), ബിജു (36- കരീലക്കുളങ്ങര), പ്രസന്ന (47- കായംകുളം), ധന്യ (24- കായംകുളം), ബിനോയ് (25- കോഴിക്കോട്), യദുകൃഷ്ണൻ(25- കരുനാഗപ്പള്ളി), ലക്ഷ്മി (24- ആലപ്പുഴ), രാജേഷ് (37- കൊട്ടാരക്കര), ആര്യ (24- കോഴിക്കോട്), വിഷ്ണു (26- കൊല്ലം), ഷെഹിഷാദ് (25- മലപ്പുറം), എലിസബത്ത്(47- ബീമാപള്ളി), അപർണ (21- ആലപ്പുഴ), ഗോപിക രമേഷ്(23- എറണാകുളം), ടിനു (21- ആലപ്പുഴ), മാധുര്യ (23- എറണാകുളം).

കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളവർ രാഹുൽരാജ്(26- കോഴിക്കോട് ബേപ്പൂർ- ഇൻഫോസിസ്), ദിവാകരൻ (68- കേരളപുരം), ജയകുമാർ(50- തിരുവനന്തപുരം), റിജോ (23- കോഴിക്കോട് ഇടക്കാട്), രാജഗോപാൽ(55- കോഴിക്കോട്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.