വരാപ്പുഴ കസ്റ്റഡിമരണം അന്വേഷിക്കാൻ തയാറെന്നു സിബിഐ, വേണ്ടെന്നു ഹൈക്കോടതി
വരാപ്പുഴ കസ്റ്റഡിമരണം അന്വേഷിക്കാൻ തയാറെന്നു സിബിഐ, വേണ്ടെന്നു ഹൈക്കോടതി
Tuesday, August 14, 2018 1:03 AM IST
കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ച കേസിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജി സിംഗിൾബെഞ്ച് തള്ളിയതിനെതിരേ ശ്രീജിത്തിന്‍റെ ഭാര്യ അഖില നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.

പോലീസുകാർ പ്രതികളായ എല്ലാ കേസുകളിലും അന്വേഷണം സിബിഐക്കു വിടാനാവില്ലെന്നും വരാപ്പുഴ ചവിട്ടിക്കൊലക്കേസിൽ അന്വേഷണം ശരിയായ ദിശയിലാണെന്നാണു മനസിലാക്കുന്നതെന്നും വിലയിരുത്തിയാണു തീരുമാനം.

അതേസമയം ഹർജിക്കാരിക്ക് അനുകൂലമായ നിലപാടാണ് സിബിഐ കോടതിയിൽ സ്വീകരിച്ചത്. കേസിൽ അന്വേഷണം നടത്താൻ തയാറാണെന്നു സിബിഐ പറഞ്ഞു. വരാപ്പുഴ കേസിൽ പോലീസ് കൃത്രിമ തെളിവുണ്ടാക്കിയെന്നും മരിച്ചയാളുടെ പേരിൽ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് അപേക്ഷ തയാറാക്കുകയാണുണ്ടായതെന്നും ഉദയകുമാർ ഉരുട്ടിക്കൊലക്കേസിനു സമാനമായ സാഹചര്യമാണിതെന്നും സിബിഐയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.


ഹർജി പരിഗണിക്കവേ മുൻ റൂറൽ എസ്പി എ.വി. ജോർജിനെ കേസിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നു ഹർജിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും റൂറൽ എസ്പി ഇപ്പോൾ സസ്പെൻഷനിലാണെന്നും സർക്കാർ വിശദീകരിച്ചു. ഹർജിക്കാരിയുടെ സ്ഥിതിയിൽ കോടതിക്കു സഹതാപമുണ്ടെന്നും എന്നാൽ സിബിഐ സൂപ്പർ പോലീസ് അല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.