തിരുവനന്തപുരം:പത്തനംതിട്ടയിലെ പ്രളയത്തിൽനിന്നു കൂടുതൽ ആളുകളെ രക്ഷപ്പെടുത്തി തിരുവനന്തപുരത്തേക്ക് വ്യോമ മാർഗം എത്തിച്ചു. ശംഖുമുഖം ടെക്നിക്കൽ ഏരിയയിലും വർക്കലയിലുമാണ് ഹെലികോപ്റ്ററിൽ ആളുകളെ എത്തിക്കുന്നത്. മുഴുവൻ ആളുകളെയും താമസിപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതായി ജില്ലാ കളക്ടർ ഡോ. കെ. വാസുകി പറഞ്ഞു.
റാന്നി ഫാദേഴ്സ് ഹൗസ് സെമിനാരിയിലെ ടി.ആർ. പ്രിൻസ് മോൻ, കൊട്ടാരക്കര കുളക്കട പ്ലാംതോട്ടം വീട്ടിൽ ഹാപ്പി ടോമി, അഭിഷേക് ജോൺ, കാട്ടാക്കട സ്വദേശി രാഹുൽ രാജു, ചന്ദ്രകാന്ത്, ബംഗളൂരു സ്വദേശി ഡി. സാമുവേൽ, ഒഡിഷ സ്വദേശികളായ സുശാന്ത് ഷെട്ടി, ബിജയ് ഗുപ്ത, മങ്കടു ജാനി, ബാദു ജമാൽ, പ്രഥാൻ തിമിലി, അമൻഷ, ശശിഗദ്ദ, അർജുൻ സേത്തി, കൃഷ്ണ ഘില, അജിത് താദിൽ, ബലുവും മാഖി, ആൻഡ്രിയ വയക്, എരുമേലി സ്വദേശി അനിൽ രാജേഷ്, മല്ലപ്പള്ളിസ്വദേശി സുബിൻ എം. സ്റ്റാൻലി എന്നിവരാണു ചാല ബോയ്സ് സ്കൂളിലെ ക്യാമ്പിൽകഴിയുന്നത്.
ചിറയിൻകീഴ് സ്വദേശി അതുൽ വിനോദ്, മലപ്പുറം സ്വദേശി നന്ദഗോപാൽ, കണ്ണൂർ സ്വദേശി സനൽ കുമാർ, വയനാട് സ്വദേശി മനു പി. ജോൺ, ഇടുക്കി സ്വദേശി രാഹുൽ പി. രാജ്, മാരാമൺ സ്വദേശികളായ മാമൻ ചാക്കോ, റോഷിൻ ഡാനിയേൽ മാമൻ, റോബിൻ ഡാനിയേൽ, ഇടയാറന്മുള സ്വദേശികളായ സാഞ്ചി മാത്യു, സൂസൻ മാത്യു,സോഫിയ, എയ്ദൻ, സാറ, സുജ മാത്യു, റെയ്മ, വിവിൻ എന്നിവരാണ് വർക്കല കൺവൻഷൻ സെന്ററിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.