പന്പയിൽ ഉരുൾപൊട്ടി
പന്പയിൽ ഉരുൾപൊട്ടി
Friday, August 17, 2018 12:54 AM IST
ശബരിമല: പന്പ ഹിൽടോപ്പിൽ ഉരുൾപൊട്ടി. ഇന്നലെ രാവിലെയുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്ടങ്ങളുണ്ട്. പന്പ ഒറ്റപ്പെട്ടതിനേത്തുടർന്ന് ഇവിടെനിന്ന് ദേവസ്വം, സർക്കാർ ജീവനക്കാരെ നിലയ്ക്കലേക്കു മാറ്റി. പന്പയിലും സന്നിധാനത്തും വൈദ്യുതി, ഇന്‍റർനെറ്റ് ബന്ധം ഇല്ലാതായി. ഉരുൾപൊട്ടലിൽ ത്രിവേണി യു ടേണിലെ വെയ് ബ്രിഡ്ജ് ഒലിച്ചുപോയി. കടവിലെ ഹോട്ടലും മരാമത്ത് കെട്ടിടങ്ങളും ഭാഗികമായി തകർന്നു. രാമമൂർത്തി മണ്ഡപത്തിന്‍റെ ഭാഗങ്ങൾ നേരത്തെ വെള്ളത്തിൽ ഒലിച്ചുപോയി.


ത്രിവേണിപാലവും നടപ്പാലവും മരം ഇടിച്ച് അപകടസ്ഥിതിയിലായി. വെള്ളം സർവീസ് ഉയർന്നു പന്പയിലെ സർക്കാർ ആശുപത്രിയുടെ താഴത്തേ നില മുങ്ങി. പന്പ മുറിച്ചു കടക്കാൻ പറ്റാത്തതിനാൽ സന്നിധാനത്തേക്ക് അവശ്യവസ്തുക്കൾ എത്തിക്കാനാകുന്നില്ല. സന്നിധാനത്തു കഴിയുന്ന മേൽശാന്തി ഉൾപ്പെടെയുള്ളവർക്കു ഭക്ഷണം ഉൾപ്പെടെ ലഭ്യമാകാൻ ബുദ്ധിമുട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.