പാലക്കാട് ഉരുൾപൊട്ടലിൽ മരിച്ചവർ പന്ത്രണ്ടായി
പാലക്കാട് ഉരുൾപൊട്ടലിൽ മരിച്ചവർ പന്ത്രണ്ടായി
Saturday, August 18, 2018 12:14 AM IST
പാലക്കാട്: നെന്മാറയിലും മണ്ണാർക്കാട് കരടിയോടുമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരിൽ നാലുപേരുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തു. ഇതോടെ ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. നെന്മാറ പോത്തുണ്ടിക്കു സമീപം അളുവാശ്ശേരി ചേരുംകാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരിൽ രണ്ടുപേരുടെയും മണ്ണാർക്കാട് കരടിയോടിൽ കാണാതായ രണ്ടുപേരുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

അളുവാശേരി ചേരുംകാട് അനിതയുടെ മകൾ ആത്മിക(മൂന്നര), സുന്ദരന്‍റെ മകൻ സുധിൻ (20) എന്നിവരുടെയും, കരടിയോട് ആദിവാസി കോളനിയിലെ തന്പിയുടെ ഭാര്യ ചാത്തി(50), ഇവരുടെ മകൻ ശശിയുടെ മകൾ വാണി (ആറ്) എന്നിവരുടെയും മൃതദേഹങ്ങളാണു കണ്ടെടുത്തത്. ഇതോടെ നെന്മാറ ചേരുംകാട്ടിൽ മരണപ്പെട്ടവരുടെ എണ്ണം ഒന്പതും കരടിയോടിൽ മൂന്നുപേരുമാണ് മരിച്ചത്. ഇനി നെന്മാറയിൽ അരവിന്ദിനെയാണ് കണ്ടെത്താനുള്ളത്.


രണ്ടു കുടുംബങ്ങളിലെ ഗംഗാധരൻ (55), ഭാര്യ സുഭദ്ര (50), മക്കളായ ആതിര (24), ഇവരുടെ 15 ദിവസം പ്രായമായ ആണ്‍കുഞ്ഞ്, ആര്യ (17), ഉണ്ണികൃഷ്ണന്‍റെ മകൾ അനിത (28), അഭിജിത് (22)എന്നിവരുടേയും, മണ്ണാർക്കാട് കരടിയോട് തന്പി (56) യുടെയും മൃതദേഹങ്ങളാണ് കഴിഞ്ഞദിവസം കണ്ടെടുത്തത്.

ഉരുൾപൊട്ടലിൽ മരിച്ച ഗംഗാധരന്‍റെ മകൾ അഖില കോയമ്പത്തൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ്, ഫയർഫോഴ്സ്, ദ്രുതകർമസേന, നാട്ടുകാർ എന്നിവരുടെയും നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മണ്ണിനടിയിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയത്. മഴയ്ക്ക് ഇന്നലെ ജില്ലയിൽ ശമനമുണ്ടെങ്കിലും മലയോരമേഖലകളെല്ലാം ഉരുൾപൊട്ടൽ ഭീഷണിയിലാണ്. പ്രദേശത്തെ കുടുംബങ്ങളെയെല്ലാം മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.