മഴ കുറയും; ന്യൂനമർദം മധ്യപ്രദേശിലേക്ക്
മഴ കുറയും; ന്യൂനമർദം മധ്യപ്രദേശിലേക്ക്
Saturday, August 18, 2018 12:15 AM IST
തിരുവനന്തപുരം: കേരളത്തിൽ മഴ കുറയുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
കേരളത്തെ പ്രളയത്തിൽ മുക്കിയ കനത്ത മഴയ്ക്കു കാരണമായ ന്യൂനമർദത്തിന്‍റെ ശക്തി കുറഞ്ഞു തുടങ്ങിയതോടെയാണ് മഴയ്ക്കു ശമനമാവുക.

ഒഡീഷ തീരത്തു രൂപം കൊണ്ട ന്യൂനമർദമാണു കേരളത്തിൽ അതിശക്തമായ മഴയ്ക്കു കാരണമായത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇതിന്‍റെ ശക്തി കുറയും. ഇതോടെ കേരളത്തിൽ വ്യാപകമായി തുടരുന്ന മഴയ്ക്കു ശമനമാകും.

ഇതോടൊപ്പം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം മധ്യപ്രദേശിന്‍റെ തെക്കു പടിഞ്ഞാറൻ മേഖലയിലേക്കു നീങ്ങിയതോടെ ദിവസങ്ങൾക്കകം കനത്ത മഴ വീണ്ടും തുടരുമെന്ന ആശങ്കയും വഴിമാറിയെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ വിലയിരുത്തൽ.

അതേസമയം പ്രളയക്കെടുതി രൂക്ഷമായ എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് തുടരും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നു കൂടി കനത്ത മഴയ്ക്കു സാധ്യതയുണ്ട്.


വടക്കൻ കേരള തീരത്തും കർണാടക, ലക്ഷദ്വീപ് തീരങ്ങളിലും പടിഞ്ഞാറൻ കാറ്റിന്‍റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടുത്തക്കാർ ജാഗ്രത പാലിക്കണം. തെക്കൻ കേരള തീരത്ത് പടിഞ്ഞാറൻ കാറ്റിന്‍റെ വേഗം മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആകാനും സാധ്യതയുണ്ട്.

അറബിക്കടലിന്‍റെ മധ്യഭാഗത്ത് കടൽ അത്യന്തം പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. മൂന്നര മുതൽ നാലര മീറ്റർ വരെ ഉയരത്തിലുള്ള കൂറ്റൻ തിരമാലകൾക്കും സാധ്യതയുണ്ട്. അറബിക്കടലിന്‍റെ തെക്കുപടിഞ്ഞാറ്, മധ്യ ഭാഗം, കർണാടക, കേരള, ലക്ഷദ്വീപ് തീരങ്ങൾ എന്നിവിടങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.