അപ്പർകുട്ടനാട്ടിലും ആറന്മുളയിലും രക്ഷാപ്രവർത്തനം പൂർത്തിയാകുന്നു
അപ്പർകുട്ടനാട്ടിലും ആറന്മുളയിലും  രക്ഷാപ്രവർത്തനം പൂർത്തിയാകുന്നു
Monday, August 20, 2018 11:35 PM IST
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ പ്രളയക്കെടുതികൾ നേരിട്ട ആറന്മുളയിലെയും തിരുവല്ല താലൂക്കിലെ അപ്പർകുട്ടനാട്ടിലെയും രക്ഷാപ്രവർത്തനം പൂർത്തിയാകുന്നു. തിരുവല്ല താലൂക്കിലായിരുന്നു ഇന്നലെ രക്ഷാപ്രവർത്തകർ ഏറെയും. വീടുകളിൽ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന നിരവധി പേരെ ക്യാന്പുകളിലെത്തിച്ചു. ഇനി വീടുവിട്ട് വരില്ലെന്നു പറഞ്ഞവർക്കു ഭക്ഷണവും വെള്ളവും നല്കി രക്ഷാപ്രവർത്തകർ മടങ്ങുകയായിരുന്നു. വെള്ളം ഇറങ്ങുന്ന സാഹചര്യത്തിൽ ഇനി ക്യാന്പുകളിലേക്കില്ലെന്ന തീരുമാനത്തിലാണ് പലരും.

ഹെലികോപ്റ്ററും ബോട്ടുകളും മുഖേന പ്രളയക്കെടുതിക്കിരയായവർക്കുള്ള ഭക്ഷണവിതരണം ആറന്മുള, പന്തളം മേഖലകളിലും തുടർന്നു. ബോട്ട് എത്താത്ത സ്ഥലങ്ങളിലാണ് ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള ഭക്ഷണ വിതരണം.


ഇന്ന് എയർഫോഴ്സിന്‍റെ രണ്ടും ഒഎൻജിസിയുടെ ഒരു ഹെലികോപ്ടറും രക്ഷാപ്രവർത്തനത്തിനും ഭക്ഷണ വിതരണത്തിനുമായി വിന്യസിച്ചിട്ടുണ്ട്. അപ്പർകുട്ടനാട്ടിലെ നിരണം, കടപ്ര, പെരിങ്ങര എന്നിവിടങ്ങളിലും കോഴഞ്ചേരി താലൂക്കിലെ ആറാട്ടുപുഴയിലും റാന്നിയിൽ ശബരിമലയിലും ഭക്ഷണ വിതരണം നടത്തും. ഇതോടൊപ്പം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കഴിയുന്നവർക്കു ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന പരാതി നിലനിൽക്കുകയാണ്. രക്ഷാപ്രവ്രർത്തനം അവസാനിപ്പിച്ചു ബോട്ടുകൾ മടങ്ങുന്നതോടെ ഒറ്റപ്പെട്ടു കഴിയുന്നവരുടെ ഭക്ഷണ ലഭ്യത ബുദ്ധിമുട്ടിലാകുമെന്ന ആശങ്കയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.