കുട്ടനാട്ടിലെ പ്രളയബാധിതർക്കു നല്ല അയൽക്കാരുടെ സേവനം ചരിത്രത്തിന്‍റെ ഭാഗം: ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം
കുട്ടനാട്ടിലെ പ്രളയബാധിതർക്കു നല്ല അയൽക്കാരുടെ സേവനം ചരിത്രത്തിന്‍റെ ഭാഗം: ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം
Monday, August 20, 2018 11:59 PM IST
ചങ്ങനാശേരി: കുട്ടനാട്ടിലെ മൂന്നര ലക്ഷം ആളുകളിൽ 90 ശതമാനത്തെയും രണ്ടു മൂന്നു ദിവസത്തെ രക്ഷാപ്രവർത്തനങ്ങളിലൂടെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞത് കൂട്ടായ്മയുടെ മഹാത്ഭുതമാണെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം.

രക്ഷാപ്രവർത്തനങ്ങൾക്കു ബോട്ടുകൾ വിട്ടുതന്നു വലിയ സഹായമെത്തിച്ചത് തിരുവനന്തപുരം അതിരൂപതാധ്യക്ഷൻ ഡോ. സൂസപാക്യം അയച്ച വിഴിഞ്ഞം, പൂന്തുറ തീരങ്ങളിൽ നിന്നെത്തിയവരും കൊല്ലം രൂപതാധ്യക്ഷൻ ഡോ. പോൾ ആന്‍റണി മുല്ലശേരി, ശക്തികുളങ്ങര വികാരി ഫാ. റൊമാൻസ് ആന്‍റണി, ക്യുഎസ്എസ്. ഡയറക്ടർ ഫാ. അൽഫോൻസ് എന്നിവരുടെ നേതൃത്വത്തിൽ കൊല്ലം തീരങ്ങളിൽ നിന്നെത്തിയവരും ആലപ്പുഴ രൂപതാധ്യക്ഷൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിലിന്‍റെ നിർദേശമനുസരിച്ച് ഫാ. സേവ്യർ കുടിയാംശേരിയുടെ നേതൃത്വത്തിൽ ആലപ്പുഴ തീരങ്ങളിൽനിന്നു മത്സ്യബന്ധന ബോട്ടുകളിലും വള്ളങ്ങളിലുമായെത്തിയവരുമായ മത്സ്യത്തൊഴിലാളി സഹോദരങ്ങളാണ്.

കുട്ടനാട്ടിലെ രക്ഷാപ്രവർത്തനങ്ങളുടെ സിംഹഭാഗവും ഫലപ്രദമായി നിർവഹിച്ചത് ഇവരുടെ സഹായത്തോടെയാണെന്നു മാർ പെരുന്തോട്ടം ചൂണ്ടിക്കാട്ടി.

കരമാർഗം രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നല്കിയത് ടോറസ്, ടിപ്പർ ലോറികളിലായി കടന്നുവന്ന പാലാത്ര കണ്‍സ്ട്രക്‌ഷൻസ്, മാവേലി കണ്‍സ്ട്രക്‌ഷൻസ്, മയിൽപീലി കണ്‍സ്ട്രക്‌ഷൻസ്, മുര്യങ്കാവുങ്കൽ കണ്‍സ്ട്രക്‌ഷൻസ്, എടത്വാ പനപ്പറന്പിൽ കുടുംബാംഗങ്ങൾ, ഓവേലിയിൽ കുടുംബാംഗങ്ങൾ തുടങ്ങിയവരാണ്.

പ്രധാനമായും ചങ്ങനാശേരി ബോട്ടുജെട്ടി, പെരുന്ന എസി റോഡ്, മുളയ്ക്കാംതുരുത്തി, പുന്നമട, എടത്വ, അതിരന്പുഴ എന്നീ കേന്ദ്രങ്ങളിലേയ്ക്കാണ് കുട്ടനാട്ടിൽനിന്നുള്ളവരെ രക്ഷാപ്രവർത്തകർ എത്തിച്ചത്.

ചങ്ങനാശേരി മെത്രാപ്പോലീത്തൻ ഇടവകാംഗങ്ങളും ബോട്ടുജെട്ടി മാർക്കറ്റ് നിവാസികളായ ആളുകളും പെരുന്ന, മുളയ്ക്കാംതുരുത്തി, പുന്നമട, എടത്വ, അതിരന്പുഴ പ്രദേശവാസികളും ചെയ്തുകൊണ്ടിരിക്കുന്ന നിസ്വാർഥവും ക്രിയാത്മകവുമായ സേവനങ്ങൾ ഏറെ ശ്ലാഘനീയമാണ്.

ചങ്ങനാശേരി അതിരൂപതയുടെ വിവിധ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കി ഏകോപിപ്പിച്ചത് അതിരൂപത സാമൂഹികക്ഷേമവകുപ്പ് തലവൻ ഫാ. ജോസഫ് കളരിക്കലിന്‍റെ നേതൃത്വത്തിൽ ചാസ് ആണ്. വികാരി ജനറാൾമാർ, പ്രൊക്കുറേറ്റർ, അതിരൂപതയിലെ വിവിധ വകുപ്പ് തലവന്മാരായ വൈദികർ എന്നിവരുടെ നേത്യത്വം പ്രത്യേകം എടുത്ത് പറയേണ്ടതാണ്
ദുരിതാശ്വാസക്യാന്പുകൾ തുറന്ന ഇടവകകൾ, സ്കൂളുകൾ, കോളജുകൾ, ഇതരസ്ഥാപനങ്ങൾ, റേഡിയോ മീഡിയാ വില്ലേജ്, സർഗക്ഷേത്ര മുതലായവ കേന്ദ്രീകരിച്ച് തദ്ദേശവാസികൾ ഉൾപ്പെടുന്ന സന്നദ്ധസേവകരുടെ നിസ്വാർഥസേവനം ക്യാന്പംഗങ്ങൾക്ക് ആശ്വാസവും സുരക്ഷിതത്വബോധവും നല്കി.

ദുരിതാശ്വാസകേന്ദ്രങ്ങളിൽ ഭക്ഷണം, വസ്ത്രം തുടങ്ങിയ സഹായമെത്തിക്കുന്ന നാനാജാതി മതസ്ഥരായ ആളുകളും വൈദികർ, വൈദികാർഥികൾ, വോളണ്ടിയർമാർ, കന്യാസ്ത്രീകൾ, ഭക്തസംഘടനാംഗങ്ങൾ തുടങ്ങിയവരും മതസംവിധാനങ്ങളും ചെയ്തുകൊണ്ടിരിക്കുന്നതു നിസ്തുല സേവനങ്ങളാണ്. ക്യാന്പംഗങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി ആശുപത്രികളും ഡോക്ടർമാരും നഴ്സുമാരും എപ്പോഴും ജാഗരൂകരാണ്. സർക്കാർ സംവിധാനങ്ങളും പ്രാദേശിക ഉദ്യോഗസ്ഥരും ശുഷ്കാന്തിയോടെ പ്രവർത്തിക്കുന്നു.

പിന്നീടെത്തിയ നാവികസേനയും സ്തുത്യർഹമായ സേവനം നിർവഹിക്കുകയുണ്ടായി. വിവിധ രൂപതകളും ഇടവകകളും എത്തിച്ചുകൊണ്ടിരിക്കുന്ന സഹായസഹകരണങ്ങൾ വലിയ ആശ്വാസം പകരുന്നു.

എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഏറെ ശ്രമകരമായ പുനരധിവാസപ്രവർത്തനങ്ങൾക്ക് സർക്കാരിന്‍റെയും എല്ലാ സുമനസുകളുടെയും കൂട്ടായ പ്രവർത്തനം അത്യാവശ്യമാണ്. അതിനായി നമുക്ക് ഒത്തുചേരാമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.