മന്ത്രി കെ. രാജുവിനെതിരേ നടപടിയെടുക്കും
മന്ത്രി കെ. രാജുവിനെതിരേ നടപടിയെടുക്കും
Tuesday, August 21, 2018 12:36 AM IST
തിരുവനന്തപുരം : സംസ്ഥാനം പ്രളയക്കെടുതിയിൽ നിൽക്കെ മലയാളി കൗണ്‍സിലിന്‍റെ പരിപാടിയിൽ പങ്കെടുക്കാൻ ജർമനിയിലേയ്ക്കു പോയ മന്ത്രി കെ.രാജുവിനെതിരേ സിപിഐ നടപടിയെടുക്കും.

ജർമനിയിലേയ്ക്കു പോകാൻ ഒരു മാസം മുമ്പു പാർട്ടി മന്ത്രിക്ക് അനുമതി നൽകിയെങ്കിലും സംസ്ഥാനം പ്രളയദുരിതത്തിൽ പെട്ടിരിക്കെ വിദേശയാത്ര നടത്തിയതു ഗുരുതരമായ അച്ചടക്കലംഘനമാണെന്നാണു സിപിഐ സംസ്ഥാന നേതൃത്വം വിലയിരുത്തിയിരിക്കുന്നത്. യാത്ര അനവസരത്തിലുള്ളതാണെന്നും അദ്ദേഹത്തിന്‍റെ നടപടി പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നുമാണു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചത്. ഇങ്ങനെയൊരു സാഹചര്യത്തിൽ പാർട്ടി സംസ്ഥാന കൗണ്‍സിൽ അംഗം കൂടിയായ മന്ത്രിക്കെതിരെ പാർട്ടിതലത്തിൽ അച്ചടക്ക നടപടിയുണ്ടാകും. കഴിഞ്ഞ വ്യാഴാഴ്ചയാണു മന്ത്രി ജർമനിയിലേക്കു പോയത്.


അതേസമയം യാത്രയ്ക്കു സർക്കാരിന്‍റെ അനുമതിയുണ്ടായിരുന്നുവെന്നു മന്ത്രി കെ.രാജു പറഞ്ഞു. യാത്രാ വിവരം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. വ്യാഴാഴ്ച താൻ പോകുമ്പോൾ സ്ഥിതി ഇത്രയും ഗുരുതരമല്ലായിരുന്നു. അതുകൊണ്ടണു പോയതെ ന്നും മടങ്ങിയെത്തിയ മന്ത്രി പറ ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.