കേരളത്തിലെ പ്രളയം: ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ല: കേന്ദ്രം
കേരളത്തിലെ പ്രളയം: ദേശീയദുരന്തമായി  പ്രഖ്യാപിക്കാനാവില്ല: കേന്ദ്രം
Tuesday, August 21, 2018 12:36 AM IST
കൊച്ചി : സംസ്ഥാനത്തെ ദുരന്തം എത്ര വലുതായാലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നു കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദുരന്തത്തിന്‍റെ വ്യാപ്തി വലുതാണെങ്കിലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ ചട്ടത്തിലോ രേഖകളിലോ വ്യവസ്ഥയില്ലെന്നു കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.

പ്രളയക്കെടുതികളെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി സ്വദേശി എ.എ. ഷിബി നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

ദേശീയദുരന്തമെന്നതു ദുരന്തത്തിന്‍റെ വ്യാപ്തി വ്യക്തമാക്കാനുള്ള ഒരു പൊതുപ്രയോഗം മാത്രമാണെന്നു സത്യവാങ്മൂലം പറയുന്നു.കേരളത്തിലെ പ്രളയ ദുരന്തത്തെ ഗുരുതരമായ ദുരന്തമെന്നാണു വിലയിരുത്തുന്നതെന്നും ദേശീയദുരന്ത നിവാരണ മാർഗനിർദേശങ്ങൾ അനുസരിച്ച് എൽ - മൂന്ന് ലെവൽ ദുരന്തമായാണു പ്രളയത്തെ രേഖപ്പെടുത്തിയതെന്നും കേന്ദ്ര സർക്കാരിനുവേണ്ടി അസിസ്റ്റന്‍റ് സോളിസിറ്റർ ജനറൽ നൽകിയ സ്റ്റേറ്റ്മെന്‍റിൽ പറയുന്നു.


കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്‍റ് സെക്രട്ടറിയിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അസി. സോളിസിറ്റർ ജനറൽ വിശദീകരണം നൽകിയിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.