റാന്നിയിൽ കുന്നോളം ചെളി, അതിജീവനത്തിനു പെടാപ്പാട്
റാന്നിയിൽ കുന്നോളം ചെളി, അതിജീവനത്തിനു പെടാപ്പാട്
Tuesday, August 21, 2018 11:22 PM IST
റാന്നി: പ്രളയക്കെടുതികളെത്തുടർന്ന് റാന്നിക്കു പ്രധാന വെല്ലുവിളിയാകുന്നത് ചെളി. കുന്നോളം ചെളിയാണ് റാന്നിയിലെ റോഡുകളിലും കെട്ടിടങ്ങൾക്കും വീടുകൾക്കും മുന്പിൽ രൂപപ്പെട്ടിരിക്കുന്നത്. പ്രധാന പാതയായ പുനലൂർ മൂവാറ്റുപുഴ പാതയിലെ ചെളി മാറ്റി വാഹനഗതാഗതം പുനഃസ്ഥാപിച്ചതൊഴിച്ചാൽ റാന്നി ഇപ്പോഴും സാധാരണ നിലയിലേക്കെത്തിയിട്ടില്ല. കൃത്യം ഒരാഴ്ച മുന്പുണ്ടായ പ്രളയത്തിന്‍റെ അതിജീവനത്തിന് റാന്നിയുടെ കാത്തിരിപ്പ് ഇനി ആഴ്ചകളും ഒരു പക്ഷേ മാസങ്ങളും നീണ്ടേക്കാം.

ബസ് സർവീസുകൾ ഭാഗികമാണ്. ഓട്ടോറിക്ഷകളും ടാക്സികളും നിരത്തുകളിൽ ഇല്ല. യാത്രക്കാരും അപൂർവം.കഴിഞ്ഞ 15നു പുലർച്ചെയാണ് റാന്നി മുങ്ങിയത്. പന്പാനദിയിൽ നിന്നുള്ള പ്രളയജലം 12 അടിയോളം പൊക്കത്തിൽ കുതിച്ചുയർന്നു. നദിയിൽ നിന്ന് ആറും ഏഴും കിലോമീറ്ററുകൾക്കപ്പുറത്തേക്ക് വെള്ളമെത്തി. ചെത്തോങ്കര മുതൽ റാന്നി പെരുന്പുഴ വരെയുള്ള നാല് കിലോമീറ്റർ ദൂരത്തിൽ കടകളും വീടുകളും പൂർണമായി മുങ്ങി. കടകൾ അടച്ചിട്ടിരുന്നതിനാൽ സാധനങ്ങൾ മുഴുവൻ വെള്ളത്തിലായി. വിവരം അറിഞ്ഞ് എത്തി കട തുറന്ന് സാധനങ്ങൾ നീക്കം ചെയ്യാൻ ശ്രമിച്ചവർ പ്രളയജലത്തിൽ അകപ്പെട്ടു. ബോട്ടുകളെത്തിയാണ് ഇവരിൽ പലരെയും രക്ഷിച്ചത്.

സമീപകാല ചരിത്രത്തിലെങ്ങുമില്ലാത്തതും സമാനതകളില്ലാത്തതുമായ പ്രളയത്തിനുശേഷം റാന്നിയിൽ കടകൾ തുറന്നുള്ള പരിശോധനകൾ സാധ്യമായത് അഞ്ച് ദിവസങ്ങൾക്കു ശേഷമാണ്. അപ്പോഴേക്കും അവശേഷിച്ചത് കുറെ മാലിന്യങ്ങൾ മാത്രം. വെള്ളം കയറിയ വീടുകളിലേക്ക് ആളുകൾ ഇപ്പോഴും മടങ്ങിവന്നിട്ടില്ല. വെള്ളക്കെട്ടുകൾ ഒഴിഞ്ഞെങ്കിലും വീടുകളിൽ താമസം തുടങ്ങാൻ ബുദ്ധിമുട്ടുകളേറെയാണ്. ചെളി നീക്കം ചെയ്തെങ്കിൽ മാത്രമേ വീടുകളിലേക്കു കയറാൻ പോലുമാകൂ. അതുവരെ ക്യാന്പുകളിലും ബന്ധുവീടുകളിലും ഇവരൊക്കെ അഭയം തേടിയിരിക്കുകയാണ്. വീടുകളിൽ മടങ്ങിയെത്തിയാൽ കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയാണ്. കിണറുകൾ മലിനജലത്താൽ മൂടപ്പെട്ടു. വീട്ടിലും പരിസരങ്ങളിലും വ്യാപക പാന്പുശല്യം വേറെ. നഷ്ടങ്ങളുടെ കണക്കെടുപ്പ് ഒരു വഴിയിൽ നീങ്ങുന്പോൾ അതിജീവനത്തിനുള്ള ബുദ്ധിമുട്ടുകൾ പ്രളയബാധിത മേഖലകളെ വല്ലാതെ തളർത്തുന്നു.റാന്നി ടൗണിലെ വ്യാപാരസ്ഥാപനങ്ങൾക്കെല്ലാം കോടികളുടെ നഷ്ടമാണുള്ളത്. ഇതോടൊപ്പമാണ് ഇപ്പോൾ പുനരുദ്ധരിക്കാനുള്ള ചെലവുകൾ. ചെളി നീക്കം ചെയ്യാൻ തന്നെ പെടാപ്പാടാണ്. സന്നദ്ധസംഘടനകളും കോളജ് വിദ്യാർഥികളും കൈത്താങ്ങാകുന്നുണ്ട്. രാജു ഏബ്രഹാം എംഎൽഎയുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് റോഡിലെ ചെളി കഴുകി അരികിലേക്കു മാറ്റിയത്.


കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികളടക്കം സന്നദ്ധപ്രവർത്തകർ റാന്നിയെ കരകയറ്റാനുള്ള ശ്രമത്തിലാണ്. മഴ മാറി വെയിലെത്തിയതോടെ പൊടി ശല്യവും ഇന്നലെ മുതൽ അനുഭവപ്പെടുന്നു. പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യതയും മുന്നിൽക്കാണുന്നു.റാന്നിയിലെ കെഎസ്ആർടിസി ഡിപ്പോയ്ക്കു തന്നെ വൻനഷ്ടമാണ്. 12 പത്തോളം ബസുകളാണ് വെള്ളം കയറി തകരാറിലായത്. റാന്നിയിലും പരിസരങ്ങളിലുമായി പാർക്ക് ചെയ്തിരുന്ന നിരവധി സ്വകാര്യ ബസുകളും വെള്ളം കയറി തകരാറിലായി.

ഇവയും ഓടിക്കാനാകുന്നില്ല. ഒരേ ഗ്രൂപ്പിന്‍റെ ബസുകൾക്കാണ് പലയിടത്തും നഷ്ടമുണ്ടായത്. ഇട്ടിയപ്പാറ സ്റ്റാൻഡ്, മാമുക്ക് പെട്രോൾ പന്പ്, പെരുന്പുഴ ഭാഗങ്ങളിൽ പാർക്കു ചെയ്തിരുന്ന ബസുകളാണ് വെള്ളം കയറി തകരാറിലായത്. വാഹന ഗോഡൗണുകളിലെ പുതിയ വാഹനങ്ങൾ, സർവീസിനെത്തിച്ചവ എന്നിവയും തകരാറിലായി. പല വാഹനങ്ങളുടെയും മുകൾവരെ ചെളിയാണ്. എൻജിൻ ഭാഗങ്ങളിലും ചെളി കയറി. പാർക്കിംഗ് ഏരിയായിൽ ചെളി കെട്ടിക്കിടക്കുന്നതു കാണാം. തള്ളിനീക്കാൻ പോലും ആകാത്ത സ്ഥിതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.