ശബരിഗിരി തത്കാലം അടയ്ക്കില്ല
Wednesday, August 22, 2018 1:31 AM IST
പത്തനംതിട്ട: ഇടുക്കി കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജലസംഭരണശേഷിയുള്ള ശബരിഗിരി പദ്ധതിയുടെ പന്പ, കക്കി ആനത്തോട് സംഭരണികളുടെ ഷട്ടറുകൾതത്കാലത്തേക്ക് പൂർണമായി അടയ്ക്കില്ല. സംഭരണികളിലേക്കുള്ള നീരൊഴുക്ക് തുടരുന്നതിനാലും ശേഷി നൂറു ശതമാനത്തിനടുത്ത് നിൽക്കുന്നതിനാലും ഷട്ടറുകൾ ചെറിയതോതിൽ ഉയർത്തി നിർത്താനാണ് ഇപ്പോഴത്തെ തീരുമാനം. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പന്പാതീരത്തെ പ്രളയത്തിലാഴ്ത്താനുള്ള പ്രധാന കാരണം പന്പ, കക്കി സംഭരണികളിൽ നിന്നുള്ള അധികജലപ്രവാഹമാണ്.


ഇതോടൊപ്പം മഴയും ശക്തമായിരുന്നു. കിഴക്കൻ മേഖലയിൽ അന്ന് ലഭിച്ചത് റിക്കാർഡ് മഴയാണ്. പന്പയുടെ വൃഷ്ടിപ്രദേശങ്ങളിൽ 203 മില്ലിമീറ്ററും കക്കിയിൽ 296 മില്ലിമീറ്ററും മഴയാണ് 15നു രാവിലെ രേഖപ്പെടുത്തിയിരിക്കുന്നത്. സമീപകാലത്തു ലഭിച്ച ഏറ്റവും വലിയ മഴയാണിത്. 16നു കക്കിയിൽ 244 മില്ലിമീറ്റർ മഴ ലഭിച്ചു.

ബിജു കുര്യൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.