മഹാപ്രളയത്തിൽ ഹൈറേഞ്ചിന്‍റെ കാര്‍ഷികമേഖല കൂപ്പുകുത്തുന്നു
മഹാപ്രളയത്തിൽ ഹൈറേഞ്ചിന്‍റെ കാര്‍ഷികമേഖല കൂപ്പുകുത്തുന്നു
Wednesday, August 22, 2018 1:46 AM IST
കട്ടപ്പന: നൂറു ദിവസത്തിലേറെയായി തുടരുന്ന കനത്ത മഴ സൃഷ്ടിച്ച ദുരിതം ഹൈറേഞ്ചിലെ കാര്‍ഷിക സാമ്പത്തിക മേഖലയെയും തകര്‍ത്തു. ഏലം, കുരുമുളക് കൃഷികളെയാണ് പ്രധാനമായും തകര്‍ത്തിരിക്കുന്നത്.

കുരുമുളകിന്‍റെ വിളവ് ആരംഭിച്ച സീസണില്‍ ഉണ്ടായിരിക്കുന്ന നാശം കുരുമുളകിനെ ഈ സീസണില്‍നിന്നും കശക്കി എറിഞ്ഞിരിക്കുകയാണ്. തിരി ഇട്ടു തുടങ്ങിയവയും കായ് പിടിച്ചു തുടങ്ങിയവയും ഉള്‍പ്പെടെ കുരുമുളക് ചെടി മൊത്തമായി നശിക്കുന്ന സ്ഥിതിയാണ്. തിരികള്‍ ഞെട്ടറ്റു പോയതോടെ ഉദ്പാദനം തീരെ ഉണ്ടാകില്ലെന്നാണ് കണക്കു കൂട്ടല്‍. ചുറ്റി അടിച്ച കാറ്റില്‍ വേരുമുറിഞ്ഞ ചെടികള്‍ മഴ മാറി വെയില്‍ ആകുന്നതോടെ പഴുത്ത് നശിക്കുന്ന സ്ഥിതി ഉണ്ടാകുമെന്ന ആശങ്കയും ഏറിയിട്ടുണ്ട്. അങ്ങനെ വന്നാല്‍ അടുത്ത അഞ്ചു വര്‍ഷത്തെ കുരുമുളക് ഉദ്പാദനം സംസ്ഥാനത്ത് നാമമാത്രമാകും.

കുരുമുളക് തനിവിളയായി കൃഷിചെയ്ത് ഉപജീവനം നടത്തുന്ന നെടുങ്കണ്ടം, മാവടി, പച്ചടി, അടിമാലി, രാജകുമാരി മേഖലകളിലെ സാമ്പത്തിക സ്ഥിതി ഇതോടെ പരുങ്ങലിലാകും. മറ്റു പ്രദേശങ്ങളില്‍ ഇടവിളയായായണ് കുരുമുളകു കൃഷിഉള്ളത്. മറ്റു കൃഷികള്‍ നഷ്ടമുണ്ടാക്കുമ്പോള്‍ കുരുമുളകാണ് നഷ്ടം നികത്തിയിരുന്നത്. 62000 ടണ്‍ വരെ ഉത്പാദനമുണ്ടായിരുന്ന ഇടുക്കിയില്‍ മുളകിനുണ്ടായ വിലയിടിവും രോഗവും ഉത്പാദനത്തെ ഏറെ പിന്നോട്ടു കൊണ്ടുപോയിരുന്നു. 12,000 ടണ്‍വരെയായി ഉദ്പാദനം കുറഞ്ഞു. കഴിഞ്ഞ വർഷങ്ങളിലെ ഉയർന്നവില കുരുമുളകു കൃഷിക്ക് പ്രോത്സാഹനമായിരുന്നു. ഇതിനാല്‍ കഴിഞ്ഞ വര്‍ഷം ഉദ്പാദനം 20000 ടണ്‍ ആയി ഉയര്‍ന്നിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇതിനാണ് ഇപ്പോള്‍ തകര്‍ച്ച ഉണ്ടാകുന്നത്. കിലോയ്ക്ക് 350 രൂപയാണ് ഇപ്പോഴത്തെ വില.

ഏലം അഴുകല്‍ ഭീഷണിയില്‍

80,000 ഏക്കറോളം ഏലകൃഷിയുള്ള ഹൈറേഞ്ചിന്‍റെ പ്രധാന സാമ്പത്തിക സ്രോതസാണ് ഏലം കാര്‍ഷിക മേഖല.അരലക്ഷത്തിലേറെ കര്‍ഷകരും രണ്ടു ലക്ഷത്തോളം തൊഴിലാളികളും ഉപജീവനത്തിന് ആശ്രയിക്കുന്ന മേഖലയാണിത്. ഏലത്തിന്‍റെ ഉയർന്ന വില ആളുകളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നു. തോട്ട വ്യവസായമായിരുന്ന ഏലത്തിന് ചെറുകിട നാമമാത്ര കര്‍ഷകര്‍ ഇപ്പോള്‍ ഈ മേഖലയില്‍ ഏറെയുണ്ട്.


തോരാതെ പെയ്യുന്ന മഴയില്‍ മണ്ണില്‍ വെള്ളം കെട്ടി നിന്ന് ഏലത്തട്ടകള്‍ വ്യാപകമായി അഴുകി നശിക്കുകയാണ്. ഏലക്കായ് പിടിക്കുന്ന ശരം 90 ശതമാനം അഴുകിയ നിലയിലാണ്. ഏലക്കായ് മൊട്ടിടുന്ന "കൊത്ത്’ ആണ് നശിച്ചിരിക്കുന്നത്. ഇത് ശരത്തേലും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ശരം പൂര്‍ണമായി നശിച്ചാല്‍ ഇൗ വര്‍ഷത്തെ ഉത്പാദനം പൂര്‍ണമായും നഷ്ടപ്പെടും.

ഏലത്തട്ടകള്‍ അഴുകിത്തുടങ്ങിയിട്ടുണ്ട്. തട്ടകള്‍ അഴുകിയാല്‍ മൂന്നു വര്‍ഷത്തേക്ക് എങ്കിലും ഉത്പാദനം പ്രതീക്ഷിക്കേണ്ട. 25000-30000 ടണ്‍ ആണ് കഴിഞ്ഞ വര്‍ഷത്തെ ഉദ്പാദനം കണക്കാക്കിയിട്ടുള്ളത്. ഇപ്പോൾ ഇതിൽ 40 ശതമാനത്തോളം നഷ്ടപ്പെട്ടിട്ടുണ്ട്. വെയില്‍ തെളിഞ്ഞാൽ മാത്രമേ തട്ടയുടെ നാശം വ്യക്തമാകുകയുള്ളു. വേരഴുകിയും മുറിഞ്ഞും നില്‍ക്കുന്ന ഏലത്തട്ടകള്‍ വെയില്‍ ആകുന്നതോടെ നിലംപൊത്തും. അപ്പോള്‍ നഷ്ടത്തിന്‍റെ വ്യാപ്തി വര്‍ദ്ധിക്കും. 50 ശതമാനത്തിലേറെ ഉത്പാദനക്കുറവ് ഉണ്ടാകുമെന്നാണ് ഇപ്പോഴത്തെ കണക്കു കൂട്ടല്‍.

ഈ സീസണിലെ രണ്ടു വിളവ് നിലവില്‍ നഷ്ടമായിട്ടുണ്ട്. ഓഗസ്റ്റിലാണ് സീസണിലെ ഏറ്റവും നല്ല വിളവു ലഭിക്കുന്നത്. ഓഗസ്റ്റിലെ വിളവ് ഇത്തവണ പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. ഉത്പാദനം കുറയുമെന്നറിവായതോടെ ഏലക്കായുടെ വില ഉയരുന്നുണ്ട്. ഇപ്പോള്‍ കിലോയ്ക്ക് 1300 രൂപയോളം വിലയായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.