അരുണ്‍ ജെയ്റ്റ്ലിയുടെ വീടുവാങ്ങല്‍ വിവാദത്തില്‍
അരുണ്‍ ജെയ്റ്റ്ലിയുടെ വീടുവാങ്ങല്‍ വിവാദത്തില്‍
Tuesday, April 15, 2014 12:24 AM IST
അമൃത്സര്‍: ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി അമൃത്സറില്‍ വീടു വാങ്ങിയതിനെതിരേ കോണ്‍ഗ്രസ് രംഗത്ത്. അമൃത്സര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ ജെയ്റ്റ്ലി തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥമാണു വീടു വാങ്ങിയതെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് ചെലവില്‍ ഇതു പെടുത്തണമെന്നുമാവശ്യപ്പെട്ടു ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കി.

ആദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജെയ്റ്റ്ലിക്കെതിരേയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണു പഞ്ചാബ് മുന്‍മുഖ്യമന്ത്രിയും പാട്യാലയില്‍നിന്നുള്ള എംഎല്‍എയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. ഡല്‍ഹി സ്വദേശിയായ ജെയ്റ്റ്ലി മണ്ഡലത്തിനു പുറത്തുള്ള വ്യക്തിയായതിനാല്‍, വോട്ടര്‍മാര്‍ക്കിടയില്‍ താത്പര്യമുണ്ടാക്കാനാണ് അമൃത്സറില്‍ വീടു വാങ്ങിയത്. അമൃത്സര്‍ മണ്ഡലത്തില്‍ താന്‍ താമസിക്കുമെന്നു നേരത്തെ പുറത്തിറക്കിയ ലഘുലേഖകളില്‍ ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു.


ഒരു സ്ഥാനാര്‍ഥിക്ക് 70 ലക്ഷം രൂപ മാത്രം പ്രചാരണത്തിനു ചെലവഴിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ അനുമതി നല്‍കിയിട്ടുള്ളപ്പോള്‍, ഒരു കോടി രൂപ മുടക്കി വീടുവാങ്ങിയതു തെരഞ്ഞെടുപ്പു ചട്ടലംഘനമാണെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.