മോദിയുടേതു മതഭ്രാന്ത്, പണം, അധികാരം എന്നിവയുടെ ചേരുവ: സോണിയ
മോദിയുടേതു മതഭ്രാന്ത്, പണം, അധികാരം എന്നിവയുടെ ചേരുവ: സോണിയ
Thursday, April 17, 2014 12:16 AM IST
കന്യാകുമാരി: മതഭ്രാന്ത്, പണം, അധികാരം എന്നിവയുടെ അത്യന്തം അപകരമായ ചേരുവയാണു മോദി പ്രതിനിധാനം ചെയ്യുന്നതെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി. തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു സോണിയ.

ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ ശക്തിയെ തൂത്തെറിയണം. രാജ്യത്തു സാമുദായിക ചേരിതിരിവു സൃഷ്ടിക്കാനാണു ബിജെപിയും മോദിയും ശ്രമിക്കുന്നത്. അവരുടെ കീഴില്‍ സാമുദായിക സൌഹാര്‍ദം കടുത്ത ഭീഷണി നേരിടുന്നു. ഇന്ത്യയെ സ്വര്‍ഗമാക്കുമെന്ന് ഒരാള്‍(മോദി) രാജ്യം മുഴുവന്‍ പ്രസംഗിച്ചുനടക്കുന്നു. ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി തുടങ്ങിയ നേതാക്കളുടെ ജീവത്യാഗം നിഷ്ഫലമാകരുത്.


മതേതരത്വം, വൈവിധ്യം, സമത്വം എന്നീ ആശയങ്ങളിലുള്ള ഇന്ത്യയുടെ സുരക്ഷിതത്വത്തിനുവേണ്ടിയാണ് ഇരുവരും ജീവനര്‍പ്പിച്ചത്: സോണിയ പറഞ്ഞു. പത്തു വര്‍ഷത്തെ ഭരണത്തിനിടെ 14 കോടി ജനങ്ങളെ ദാരിദ്യ്രരേഖയ്ക്കു മുകളിലേക്കുകൊണ്ടുവരാനായി.

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസുരക്ഷാ പദ്ധതി എന്നിവയെല്ലാം യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങളാണ്. വിവരാവകാശ നിയമം മഹത്തായ നേട്ടമാണ്: സോണിയ പറഞ്ഞു.

ശ്രീലങ്കന്‍ തമിഴരുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് ആശങ്കയില്ലെന്ന തെറ്റായ പ്രചാരണം നടക്കുകയാണ്. ശ്രീലങ്കന്‍ തമിഴര്‍ക്കുവേണ്ടിയാണ് എന്റെ ഭര്‍ത്താവ് രക്തസാക്ഷിയായത്: സോണിയ കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.