പുരന്ദേശ്വരിക്കു ബിജെപി വിശാഖപട്ടണം നല്കിയില്ല
പുരന്ദേശ്വരിക്കു ബിജെപി വിശാഖപട്ടണം നല്കിയില്ല
Thursday, April 17, 2014 11:02 PM IST
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് ബിജെപിയില്‍ചേര്‍ന്ന മുന്‍ കേന്ദ്രമന്ത്രി ഡി. പുരന്ദേശ്വരിക്കു വിശാഖപട്ടണം ലോക്സഭാ സീറ്റ് ലഭിച്ചില്ല. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി. രാമറാവുവിന്റെ മകളായ പുരന്ദേശ്വരി വിശാഖപട്ടണത്തുനിന്നുള്ള കോണ്‍ഗ്രസ് എംപിയായിരുന്നു.

ആന്ധ്രാ ബിജെപി പ്രസിഡന്റ് കെ. ഹരിബാബുവിനെയാണു വിശാഖപട്ടണത്ത് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയുമായി സീമാന്ധ്രയിലും തെലുങ്കാനയിലും സഖ്യത്തിലുള്ള ടിഡിപി പുരന്ദേശ്വരിക്കു സീറ്റ് നല്‍കുന്നതിനെ എതിര്‍ത്തതായും വാര്‍ത്തയുണ്ട്. പുന്ദേശ്വരിയുടെ സഹോദരീഭര്‍ത്താവാണ് ടിഡിപി അധ്യക്ഷന്‍ എന്‍. ചന്ദ്രബാബു നായിഡു. രാജംപേട്ട് സീറ്റ് പുരന്ദേശ്വരിക്കു ബിജെപി സീറ്റ് നല്‍കിയേക്കും. ആന്ധ്രപ്രദേശ് വിഭജനത്തില്‍ പ്രതിഷേധിച്ച് മാര്‍ച്ച് ഏഴിനാണ് ഇവര്‍ കോണ്‍ഗ്രസ് വിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.