തമിഴ്നാട്ടില്‍ അഴിമതിക്കേസില്‍ മുന്‍മന്ത്രി ഉള്‍പ്പെടെ നാലുപേര്‍ക്കു രണ്ടുവര്‍ഷം കഠിനതടവ്
Friday, April 18, 2014 11:16 PM IST
ചെന്നൈ: മൃതദേഹ സംസ്കാരത്തിനു ഷെഡ്ഡുകള്‍ നിര്‍മിച്ച് ഫണ്ട് തിരിമറി നടത്തിയ കേസില്‍ മുമ്പ് എഡിഎംകെ മന്ത്രിയും ഇപ്പോള്‍ ഡിഎംകെയുടെ രാജ്യസഭാംഗവുമായ ടി.എം. ശെല്‍വ ഗണപതി ഉള്‍പ്പെടെ നാലുപേര്‍ക്കു സിബിഐ കോടതി രണ്ടുവര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ചു. നാലുപേര്‍ക്കും അഡീഷന്‍ സ്പെഷല്‍ ജഡ്ജി എം.എസ്. മാലതി 25,000 രൂപ പിഴയും വിധിച്ചു .ജവഹര്‍ റോസ്ഗര്‍ യോജന എന്ന പേരില്‍ മൃതദേഹ സംസ്കരണത്തിനായി ഷെഡ് നിര്‍മിച്ചതിലാണ് അഴിമതി നടന്നിട്ടുള്ളത്. ജെആര്‍വൈ പദ്ധതിയില്‍പ്പെടുത്തി സംസ്കാര ഷെഡ്ഡുകള്‍ നിര്‍മിക്കാന്‍ ആവില്ല. കോ-ഓപ്പറേറ്റീവ് സൊസൈറ്റികളെ നിര്‍മാണം ഏല്‍പ്പിക്കാനുമാവില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.