യോഗ ക്യാമ്പുകള്‍ ദുരുപയോഗം ചെയ്യുന്നതു തടയണമെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍
Wednesday, April 23, 2014 12:20 AM IST
ന്യൂഡല്‍ഹി: യോഗ ക്യാമ്പുകള്‍ രാഷ്്ട്രീയപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതു തടയണമെന്നു പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശം. യോഗ ഗുരു ബാബാ രാംദേവ് പലയി ടങ്ങളിലും യോഗ ക്ളാസുകള്‍ സംഘടിപ്പിക്കുന്നതു ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണ ത്തിനാണെന്നു ശ്രദ്ധയില്‍പെട്ടിട്ടുണ്െടന്നും ഇത്തരം ക്ളാസുകള്‍ നിരീക്ഷിക്കണമെന്നുമാണു ജില്ലാ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കു കമ്മീഷന്‍ നല്കിയ നിര്‍ദേശം. ബാബാ രാംദേവും ശ്രീശ്രീ രവിശങ്കറും യോഗാ ക്ളാസുകളെ ബിജെപിയുടെ പ്രചാരണത്തിന് ഉപയോഗിക്കുന്നതായി ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണു തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചത്. തെരഞ്ഞെടുപ്പു കഴിയുന്നതുവരെ ഇത്തരം പരിപാടികള്‍ക്ക് അനുമതി നല്കരുതെന്നാണ് ഇവരുടെ ആവശ്യം. യോഗ ക്ളാസുകളുടെ ഉദ്ഘാടനത്തിന് ബിജെപി നേതാക്കളെ വിളിക്കുന്നതും ഇവര്‍ കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തി.


കഴിഞ്ഞദിവസം ബാബാ രാംദേവിന്റെ യോഗ ക്ളാസ് ഉദ്ഘാടനം ചെയ്തത് ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോദിയാണ്. ഇതു തെരഞ്ഞെടുപ്പു ചട്ട ലംഘനമാണെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.