വിദേശികള്‍ മസ്ജിദില്‍ കയറിയതു ഭട്കലിനെ രോഷം കൊള്ളിച്ചെന്നു പോലീസ്
Thursday, April 24, 2014 11:53 PM IST
ന്യൂഡല്‍ഹി: ജമാ മസ്ജിദില്‍ കുട്ടിക്കുപ്പായം ധരിച്ച് വിദേശികള്‍ കയറുന്നതിലുള്ള അമര്‍ഷമാണ് 2010 സെപ്റ്റംബറില്‍ മസ്ജിദിനു നേരെ ഇന്ത്യന്‍ മുജാഹിദീന്‍ ആക്രമണം നടത്താന്‍ കാരണമെന്നു ഡല്‍ഹി പോലീസ്. യാസിന്‍ ഭട്കലിനും അനുയായി അഷദുള്ള അക്തറിനുമെതിരേ ഡല്‍ഹി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇതുള്ളത്.

വിദേശികള്‍ മസ്ജിദിലേക്കു പ്രവേശിക്കുന്ന മൂന്നാം ഗേറ്റിനു നേരെയാണ് ഇന്ത്യന്‍ മുജാഹിദീന്‍ ആക്രമണം നടത്തിയത്. ഓള്‍ഡ് ഡല്‍ഹി പ്രദേശത്തെ ഗ്രേറ്റ് മൂന്നിനു നേരെ ബൈക്കിലെത്തിയ ഭീകരന്‍ വെടിയുതിര്‍ക്കുകയും മോഷ്ടിച്ച കാറില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചു സ്ഫോടനം നടത്തുകയും ചെയ്തു.


2010 ഫെബ്രുവരിയിലെ പൂന സ്ഫോടനത്തിനു ശേഷം ഓഗസ്റില്‍ പഹാര്‍ഗഞ്ചിലെ ജര്‍മന്‍ ബേക്കറിക്കുനേരെ ആക്രമണം നടത്താന്‍ ഭട്കല്‍ പദ്ധതിയിട്ടിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. 2010 ഫെബ്രുവരി 13 ന് പൂന ജര്‍മന്‍ ബേക്കറിയില്‍ നടത്തിയ സ്ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്കു പരിക്കേല്ക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.