ഓണത്തിനു കൂടുതല്‍ അരിയും പഞ്ചസാരയും ആവശ്യപ്പെട്ടെന്നു മന്ത്രി അനൂപ് ജേക്കബ്
ഓണത്തിനു കൂടുതല്‍ അരിയും പഞ്ചസാരയും ആവശ്യപ്പെട്ടെന്നു മന്ത്രി അനൂപ് ജേക്കബ്
Tuesday, July 22, 2014 12:17 AM IST
ന്യൂഡല്‍ഹി: ഓണക്കാലത്തു കേരളത്തിലെ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നതിനായി 42,000 ടണ്‍ അരിയും 8300 ടണ്‍ പഞ്ചസാരയും കേന്ദ്രസര്‍ക്കാരിനോട് അധികമായി ആവശ്യപ്പെട്ടിട്ടുണ്െടന്നു മന്ത്രി അനൂപ് ജേക്കബ്. ന്യൂ ഡല്‍ഹിയില്‍ കേന്ദ്ര ഭക്ഷ്യ-പൊതു വിതരണ വകുപ്പു മന്ത്രി റാം വിലാസ് പാസ്വാനുമായി കൃഷിഭവനില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണു മന്ത്രി ഡല്‍ഹിയില്‍ ഇക്കാര്യം അറിയിച്ചത്.

ഓണത്തിനുവേണ്ടി സാധാരണ വിഹിതത്തിനു പുറമേ പ്രത്യേക അലോട്ട്മെന്റാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റേഷന്‍ കടകളിലൂടെ ഒരു കാര്‍ഡുടമയ്ക്ക് അഞ്ചു കിലോ അരിയും ഒരു കിലോ പഞ്ചസാരയും അധികം ലഭ്യമാക്കുതിനു വേണ്ടിയാണ് ഈ അധിക വിഹിതം കേന്ദ്ര മന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുളളത്. ഇക്കാര്യം അനുഭാവ പൂര്‍വം കേന്ദ്രം പരിഗണിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. സംസ്ഥാനത്തിന് അധികമായി നല്‍കുന്ന അരിയും പഞ്ചസാരയും എപിഎല്‍-ബിപിഎല്‍ നിരക്കില്‍ തന്നെ കാര്‍ഡുടമകള്‍ക്കു റേഷന്‍ കടകളിലൂടെ വിതരണം ചെയ്യാന്‍ സാഹചര്യമുണ്ടാകണമെന്നും കേന്ദ്രമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സപ്ളൈകോ വഴി 50,000 ടണ്‍ അരി നല്‍കുന്നത് തുടരുമെന്നും മ ന്ത്രി പറഞ്ഞു.


ഓണക്കാലത്ത് ഭക്ഷ്യധാന്യങ്ങളുടെ അധിക വില നിയന്ത്രിച്ചു നിര്‍ത്തുന്നതിന് അരിയുടെ ലഭ്യത അനിവാര്യമാണെന്നും കേന്ദ്രമന്ത്രിയുമായുളള ചര്‍ച്ചയില്‍ മന്ത്രി അനൂപ് ജേക്കബ് ചൂണ്ടിക്കാട്ടി. സിവില്‍ സപ്ളൈസ് ഡയറക്ടര്‍ എ.ടി . ജയിംസും ചര്‍ച്ചയില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.