മോദി അമേരിക്കയിലേക്കു പറക്കുന്നത് അന്താരാഷ്ട്ര ഡിസൈനര്‍ രൂപം നല്കിയ വേഷത്തില്‍
മോദി അമേരിക്കയിലേക്കു പറക്കുന്നത് അന്താരാഷ്ട്ര ഡിസൈനര്‍ രൂപം നല്കിയ വേഷത്തില്‍
Tuesday, July 22, 2014 12:19 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: ഇത്തവണ ഒബാമ ശരിക്കും ഞെട്ടും. മിഷേലും മയങ്ങും. ഉടുപ്പുകളുടെ കാര്യത്തില്‍ മിടുക്കനാകണമെന്നു നിര്‍ബന്ധമുള്ള മോദി ഇതു വരെയുള്ള സ്റൈലൊന്നു മാറ്റിപ്പിടിച്ചാണ് അമേരിക്കയിലേക്കു പോകാനൊരുങ്ങുന്നത്. അണിഞ്ഞൊരുങ്ങാന്‍ ഇതുവരെയുള്ള മോഡിയൊന്നും പോരാഞ്ഞിട്ടു സിനിമാ സ്റൈല്‍ ഡിസൈനറെ തന്നെ തെരഞ്ഞെടുത്തിട്ടുണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. അംബാനിമാര്‍ക്കും ഷാരൂഖ് ഖാനും ഉള്‍പ്പടെയുള്ളവര്‍ക്കു വസ്ത്രങ്ങള്‍ രൂപ കല്പന ചെയ്യുന്ന അന്താരാഷ്ട്ര ഫാഷന്‍ ഡിസൈനര്‍ ട്രോയ് കോസ്റയാണ് ഇനി മുതല്‍ മോദിയെ അണിയിച്ചൊരുക്കുക. ഏറെക്കാലമായി തന്റെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരുന്ന അഹമ്മദാബാദിലെ ജേഡ് ബ്ളൂ എന്ന ഡിസൈനറെ കൈവിട്ടിട്ടാണു മോദി ഇപ്പോള്‍ ട്രോയി കോസ്റയെ കൂട്ടുപിടിച്ചത്.

വേഷത്തിന്റെ മോഡി കൂട്ടുന്ന കാര്യത്തില്‍ മോദി ഒരു വിട്ടു വീഴ്ചയ്ക്കും തയാറാകുന്ന ആളല്ല. ഏറെക്കാലം തനിക്കു വിലക്കു കല്‍പിച്ച അമേരിക്കയില്‍ പോകുമ്പോള്‍ ഇപ്പോഴുള്ള ഫാഷനൊന്നും പോര എന്നു തോന്നിയതു കൊണ്ടാകാം ലോകോത്തര ഫാഷന്‍ ഡിസൈനറെ തന്നെ മോദി കൂട്ടു പിടിച്ചിരിക്കുന്നത്. രാജ്യത്തെ പുതിയ ഫാഷന്‍ ഐക്കണാണ് മോദിയെന്നാണ് അമേരിക്കന്‍ മാധ്യമങ്ങളുടെ കണ്െടത്തല്‍. ടൈം, ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ് തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളാണ് മോദിയെ ഇന്ത്യയുടെ ഫാഷണ്‍ ഐക്കണായി അവതരിപ്പിച്ചത്. രാജ്യത്തെ പുതിയ ഫാഷന്‍ ഐക്കണാണു മോദിയെന്നും മോദി കുര്‍ത്ത തരംഗമായെന്നും ടൈം മാഗസിന്‍ പറഞ്ഞത്. മോദിയുടെ ബുള്‍ഗെറി ഗ്ളാസും, മൊവാഡൊ വാച്ചും അദ്ദേഹത്തിന്റെ ഫാഷന്‍ സെന്‍സിനെ എടുത്തുകാട്ടുന്നുവെന്നു വാഷിംഗ്ടണ്‍ പോസ്റ് പറഞ്ഞത്. മാര്‍ഗരറ്റ് താച്ചര്‍, റൊണാള്‍ഡ് റീഗന്‍, ഷിന്‍സൊ ആബെ, വല്‍ദിമര്‍ പുടിന്‍ തുടങ്ങിയ ലോക നേതാക്കളോടാണു മോദിയെ ഉപമിച്ചത്. മിഷേല്‍ ഒബാമയോ വല്‍ദിമര്‍ പുടിനോ അല്ല മോദിയാണ് അന്താരാഷ്ട്ര തലത്തിലെ പുതിയ ഫാഷണ്‍ ഐക്കണെന്നു വാഷിംഗ്ടണ്‍ പോസ്റ് അല്‍പം കടത്തിയും പറഞ്ഞു വച്ചു.


മുറികൈയന്‍ കുര്‍ത്തയും പൈജാമയും ധരിച്ചായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദി പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പു കാലത്ത് മോദി കുര്‍ത്തയില്‍ നിന്ന് ഉത്തരേന്ത്യയിലെ പരമ്പരാഗത പഠാണി സ്യൂട്ടിലേക്കു മാറിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.