മുംബൈ ആക്രമണം: വിചാരണ വേഗത്തിലാക്കണമെന്ന് ഇന്ത്യ
Saturday, July 26, 2014 12:06 AM IST
ന്യൂഡല്‍ഹി: സ്ഫോടനക്കേസുകളുടെ വിചാരണകള്‍ അതിവേഗം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍. 2008ലെ മുംബൈ ഭീകരാക്രമണക്കേസില്‍ ദ്രുതഗതിയിലുള്ള നടപടി ആവശ്യപ്പെട്ട ഇന്ത്യയോട് 2007ലെ സംഝോധ എക്സ്പ്രസ് സ്ഫോടനക്കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണു പാക്കിസ്ഥാന്റെ മറുപടി.

മുംബൈ ഭീകരാക്രമണക്കേസില്‍ പാക്കിസ്ഥാനില്‍ നടക്കുന്ന വിചാരണ വൈകുന്നതില്‍ ഇന്നലെ ഇന്ത്യ രൂക്ഷമായി പ്രതിഷേധമറിയിച്ചിരുന്നു. പാക്കിസ്ഥാന്‍ ഡെപ്യൂട്ടി കമ്മീഷണറെ വിദേശ കാര്യ മന്ത്രാലയത്തില്‍ വിളിച്ചു വരുത്തിയാണു പ്രതിഷേധം അറിയിച്ചത്.

പാക്കിസ്ഥാനില്‍ നടക്കുന്ന വിചാരണയുടെ വിവരങ്ങള്‍ അതതു സമയത്തു ഇന്ത്യയെ അറിയിക്ക ണം. ആക്രമണത്തെക്കുറിച്ചു പാക്കിസ്ഥാന്‍ അധികൃതര്‍ നടത്തുന്ന അന്വേഷണത്തിന്റെ വിവരങ്ങള്‍ ധരിപ്പിക്കണമെന്നും ഡെപ്യൂട്ടി ഹൈ ക്കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ വിചാരണ വൈകുന്നതിലുള്ള അനിഷ്ടം ഇസ്ലാമാബാദിലെ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ എത്തി ഇന്ത്യന്‍ ഹൈക്കമ്മീഷണറും അറിയിച്ചിട്ടുണ്ട്.


എന്നാല്‍, മുംബൈ ആക്രമണക്കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യമാണെന്നും വിചാരണ മാറ്റിവയ്ക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ലെന്നുമാണു പാക്കിസ്ഥാന്റെ വിശദീകരണം.

ഇതോടൊപ്പമാണു സംഝോധ എക്സ്പ്രസ് സ്ഫോടനത്തിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പാക്കിസ്ഥാന്‍ തിരികെ ആവശ്യമുന്നയിച്ചത്. കോടതിയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ലെന്നുമാണു പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്റെ വക്താവ് ഇന്ത്യന്‍ ദേശീയ മാധ്യമ ത്തോടു പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.