ആന്ധ്ര ദുരന്തം: 11 കുട്ടികളുടെ നില ഗുരുതരം
Saturday, July 26, 2014 12:11 AM IST
ഹൈദരാബാദ്: തെലുങ്കാന മേദക് ജില്ലയിലെ മസായിപേട്ടില്‍ ട്രെയിന്‍ സ്കൂള്‍ ബസിലിടിച്ച് പരിക്കേറ്റ 20 കുട്ടികളില്‍ 11 പേരുടെ നില ഗുരുതരമായി തുടരുന്നു. സെക്കന്ദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാലു കുട്ടികളുടെ നില അതീവ ഗുരുതരമാണ്. ഏഴുപേര്‍ വെന്റിലേറ്ററിലാണ്. 14 കുട്ടികളും ഡ്രൈവറും സഹായിയും ഉള്‍പ്പെടെ 16 പേരാണ് അപകടത്തില്‍ മരിച്ചത്.

മസായിപേട്ടിനും വദിയാരം റെയില്‍വേ സ്റേഷനുമിടയില്‍ ആളില്ലാ ലെവല്‍ക്രോസില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു ദുരന്തം. പാളത്തില്‍ കയറിയ ബസിനെ പാഞ്ഞെത്തിയ നന്ദേദ്- സെക്കന്ദരാബാദ് പാസഞ്ചര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.


അതിനിടെ, അപകടത്തില്‍ മരിച്ചുവെന്നു കരുതിയ ഒരു കുട്ടി ജീവനോടെ വീട്ടില്‍ തിരിച്ചെത്തി. ആറു വയസുകാരന്‍ ദര്‍ശന്‍ ഗൌഡാണു ജന്മദിനത്തില്‍ വീട്ടില്‍ തിരിച്ചെത്തിയത്. ദര്‍ശനെന്നു തെറ്റിദ്ധരിച്ച് മറ്റൊരു കുട്ടിയെ വീട്ടുവളപ്പില്‍ സംസ്കരിച്ചിരുന്നു. മൃതദേഹം കൈമാറിയതില്‍ ആശുപത്രി അധികൃതര്‍ക്കു പറ്റിയ അബദ്ധമാണിതെന്നു ജലസേചനമന്ത്രി ടി. ഹരീഷ് റാവു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.