ഗോവിന്ദച്ചാമിയുടെ വധശിക്ഷയ്ക്കുള്ള സ്റേ നീട്ടി
ഗോവിന്ദച്ചാമിയുടെ വധശിക്ഷയ്ക്കുള്ള സ്റേ നീട്ടി
Thursday, July 31, 2014 12:02 AM IST
ന്യൂഡല്‍ഹി: കോളിളക്കമുണ്ടാക്കിയ സൌമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കു കീഴ്ക്കോടതികള്‍ വിധിച്ച വധശിക്ഷ സുപ്രീംകോടതി സ്റേ ചെയ്തിരുന്നത് നീട്ടി. കേസില്‍ കീഴ്ക്കോടതിയുടെ എല്ലാ രേഖകളും ഹാജരാക്കാനും കേരള സര്‍ക്കാരിനോടു സുപ്രീംകോടതി നിര്‍ദേശിച്ചു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ നേരത്തേതന്നെ സ്റേ ചെയ്യാതിരുന്നതില്‍ ജസ്റീസ് രഞ്ജനാപ്രകാശ് ദേശായി അധ്യക്ഷയായ രണ്ടംഗ സുപ്രീംകോടതി ബെഞ്ച് അദ്ഭുതം പ്രകടപ്പിക്കുകയും ചെയ്തു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ഗോവിന്ദച്ചാമി വധശിക്ഷ അര്‍ഹിക്കുന്നുണ്െടന്നുമാണു സര്‍ക്കാരിനു വേണ്ടി ഹാജരായ ജോജി സ്കറിയ വാദിച്ചത്. എന്നാല്‍, കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണോയെന്നറിയാന്‍ വിശദമായ വാദം കേള്‍ക്കണമെന്നും എല്ലാ രേഖകളും ഹാജരാക്കണമെന്നുമായിരുന്നു കോടതി നിര്‍ദേശിച്ചത്.

തൃശൂര്‍ അതിവേഗകോടതി ഗോവിന്ദച്ചാമിക്കു വിധിച്ച വധശിക്ഷ കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഹൈക്കോടതി ശരിവച്ചിരുന്നു. 2013 ഡിസംബര്‍ 17നാണു ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചത്. ഇതിനെതിരേ അഡ്വ. ബി.എ. ആളൂര്‍, സതീശ് നായര്‍ എന്നിവര്‍ മുഖേന ഗോവിന്ദച്ചാമി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ ഗോവിന്ദച്ചാമിക്കെതിരേ ഏതാനും സാഹചര്യത്തെളിവുകള്‍ മാത്രമേയുള്ളൂയെന്നാണ് അഭിഭാഷകരുടെ വാദം. സൌമ്യയുടെ പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തിയിട്ടുണ്െടന്നും ഡിഎന്‍എ പരിശോധനാ ഫലം തെറ്റാണെന്നും അവര്‍ വാദിക്കുന്നു. സംഭവം എവിടെ നടന്നുവെന്നു വ്യക്തമായി പറയാന്‍ പ്രോസിക്യൂഷനായിട്ടില്ലെന്നു ഗോവിന്ദച്ചാമിയുടെ അഭിഭാഷകര്‍ വാദിക്കുന്നു.


2011 ഫെബ്രുവരി ഒന്നിനായിരുന്നു എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചറിലെ യാത്രക്കാരിയായിരുന്ന സൌമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍നിന്നു തള്ളിയിട്ടശേഷം ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. നവംബര്‍ 11നു തൃശൂര്‍ അതിവേഗകോടതി ഗോവിന്ദച്ചാമിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.