തസ്ലീമ നസ്റിന്റെ ഇന്ത്യയിലെ താമസാനുമതി റദ്ദാക്കി
തസ്ലീമ നസ്റിന്റെ ഇന്ത്യയിലെ താമസാനുമതി റദ്ദാക്കി
Friday, August 1, 2014 11:43 PM IST
ന്യൂഡല്‍ഹി: പ്രമുഖ ബംഗ്ളാദേശ് എഴുത്തുകാരി തസ്ലീമ നസ്റിന്റെ ഇന്ത്യയിലെ താമസാനുമതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. 2004 മുതല്‍ ലഭിച്ചുകൊണ്ടിരുന്ന അനുമതിയാണു റദ്ദാക്കിയത്. വീസ അനുമതി റദ്ദാക്കിയ വിവരം തസ്ലീമയുടെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. താമസാനുമതി റദ്ദാക്കിയതിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ തസ്ലീമയ്ക്കു രണ്ടു മാസത്തേക്കുള്ള ടൂറിസ്റ് വീസ അനുവദിച്ചിട്ടുണ്ട്. ഒരുമാസം മുമ്പു തസ്ലീമ താമസാനുമതി നീട്ടിക്കിട്ടാന്‍ അപേക്ഷ നല്‍കിയിരുന്നു. അപേക്ഷയ്ക്കു മറുപടി കാത്തിരിക്കവേയാണു താമസാനുമതി റദ്ദാക്കിയതായി കേന്ദ്രം അറിയിച്ചത്.

രചനകളില്‍ ഇസ്ലാം മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ഒരു വിഭാഗം തസ്ലീമയ്ക്കെതിരേ തിരിഞ്ഞതോടെ അവര്‍ 1994 മുതല്‍ വിവിധ രാജ്യങ്ങളില്‍ അഭയാര്‍ഥിയായി താമസിച്ചുവരികയായിരുന്നു. പിന്നീടു പ്രത്യേക അനുമതി തേടി 2004 മുതല്‍ ഇന്ത്യയിലാണ് തസ്ലീമ താമസിച്ചിരുന്നത്. മുസ്ലിം സംഘടനകളുടെ വധഭീഷണിയെത്തുടര്‍ന്നു 2008ല്‍ ഏഴു മാസം തസ്ലീമയെ കേന്ദ്ര സര്‍ക്കാര്‍ വീട്ടുതടങ്കലില്‍ എന്ന പോലെയാക്കിയിരുന്നു. തുടര്‍ന്നു സ്വീഡനില്‍ താമസിച്ച തസ്ലീമ 2011ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയിരുന്നു. വീസ കാലാവധി കഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കഴിഞ്ഞ ശനിയാഴ്ച തസ്ലീമ ബ്രിട്ടനിലേക്കു പോയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.