കടല്‍ക്കൊലക്കേസ് 27നു പരിഗണിക്കും
കടല്‍ക്കൊലക്കേസ്  27നു പരിഗണിക്കും
Thursday, August 21, 2014 12:18 AM IST
ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസിലുള്‍പ്പെട്ട ഇറ്റാലിയന്‍ നാവികരുടെ വിചാരണ 27ന് തുടങ്ങുന്നതിനു ഡല്‍ഹി കോടതി തീരുമാനിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനോടു അന്നു ഹാജരാകാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി റിഥീഷ് സിംഗ് ആവശ്യപ്പെട്ടു.

നേരത്തെ, ദേശീയ അന്വേഷണ ഏജന്‍സിയും നാവികരായ മാസ് മിലാനോ ലാത്തോറെ, സാല്‍വത്തോറെ ഗിറോണെ എന്നിവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകനും കേസിലെ വിചാരണ മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവിട്ട കാര്യം കോടതിയെ അറിയിച്ചു. സുവനിയമം ചുമത്തേണ്ടതില്ലെന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനം ഉള്ളപ്പോള്‍ എന്‍ഐഎയ്ക്കു കേസില്‍ അന്വേഷണം നടത്താനും വിചാരണ ചെയ്യാനുമുള്ള അധികാരത്തെ ചോദ്യചെയ്താണു നാവികര്‍ സുപ്രീംകോടതിയെ സമീപിച്ചത്.


നേരത്തെ, മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം തയാറാക്കിയിട്ടുണ്െടന്നു എന്‍ഐഎയും കോടതിയെ അറിയിച്ചു. 2012 ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കടല്‍ക്കൊള്ളക്കാര്‍ ആക്രമിക്കാനെത്തുകയാണെന്നു പേടിച്ചു മത്സ്യത്തൊഴിലാളികളുടെ ബോട്ടിനുനേരേ ലാത്തോറെയും ഗിറോണെയും വെടിവയ്ക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.