ജുഡീഷല്‍ നിയമന കമ്മീഷന്‍: ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും
Friday, August 22, 2014 12:19 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഉയര്‍ന്ന കോടതികളിലെ ജഡ്ജിമാരുടെ നിയമനവും സ്ഥാനക്കയറ്റവും തീരുമാനിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ജുഡീഷല്‍ നിയമന കമ്മീഷന്‍ ബില്ലിനെതിരേ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. അടുത്തിടെ പാര്‍ലമെന്റ് ഒറ്റക്കെട്ടായി പാസാക്കിയ ഭരണഘടനാ ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നാലു പൊതുതാത്പര്യ ഹര്‍ജികളാണ് സമര്‍പ്പിച്ചിരുന്നത്.

സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ നിയമിക്കുന്നതിനും സ്ഥാനക്കയറ്റം നല്‍കുന്നതിനുമുള്ള കൊളീജിയം സമ്പ്രദായം മാറ്റി ജുഡീഷല്‍ നിയമന കമ്മീഷന്‍ രൂപീകരിക്കാനുള്ള ഭരണഘടന ഭേദഗതി ബില്‍ കഴിഞ്ഞ ആഴ്ചയിലാണു പാര്‍ലമെന്റിന്റെ രണ്ടു സഭകളും പാസാക്കിയത്. നീതിന്യായ വ്യവസ്ഥയുടെയും ഭരണ നിര്‍വഹണ വിഭാഗത്തിന്റെയും അധികാര പരിധി ഭരണഘടന വ്യക്തമാക്കിയിട്ടുണ്െടന്നും ജുഡീഷറിയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ നടപടിയിലൂടെ ഭരണഘടനയ്ക്കു വിരുദ്ധമായ കാര്യങ്ങളാണുണ്ടായിരിക്കുന്നതെന്നുമാണ് ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.


ഇന്നലെ ഇതു ചൂണ്ടിക്കാട്ടിയ ഹര്‍ജിക്കാര്‍, കേസില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ചീഫ് ജസ്റീസ് ആര്‍.എം. ലോധയോട് ആവശ്യപ്പെട്ടു. ഇതംഗീകരിച്ചാണ് ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കാമെന്നു ചീഫ് ജസ്റീസ് അറിയിച്ചത്. കൊളീജിയം സമ്പ്രദായം അവസാനിപ്പിക്കുന്നതിനെതിരേ മുന്‍ സോളിസിറ്റര്‍ ജനറല്‍ ബിശ്വജിത് ഭട്ടാചാര്യ,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.