പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയവരുടെ വധശിക്ഷ ശരിവച്ചു
Wednesday, August 27, 2014 12:41 AM IST
ന്യൂഡല്‍ഹി: പത്തൊന്‍പതു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ മൂന്നു യുവാക്കളുടെ വധശിക്ഷ ഡല്‍ഹി ഹൈക്കോടതി ശരിവച്ചു. പ്രതികള്‍ ഹിംസ്രജന്തുക്കളെപ്പേലെയാണു പെരുമാറിയതെന്നും ജസ്റീസ് പ്രദീപ് നന്ദ്രജോഗ്, ജസ്റീസ് മുക്താ ഗുപ്ത എന്നവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. രാഹുല്‍(27), രവി(23), വിനോദ്(23) എന്നിവര്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരേ നല്കിയ അപ്പീലാണു ഹൈക്കോടതി തള്ളിയത്.


2012 ഫെബ്രുവരി ഒമ്പതിനാണു ഗുഡ്ഗാവ് സൈബര്‍സിറ്റിയില്‍ ജോലിചെയ്തിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനംഭംഗപ്പെടുത്തി കൊലചെയ്തത്. 2013 ഫെബ്രുവരി 19നു വിചാരണക്കോടതി പ്രതികള്‍ക്കു വധശിക്ഷ വിധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.