മാധ്യമവിചാരണ തടയാന്‍ മാര്‍ഗരേഖ വേണമെന്നു സുപ്രീംകോടതി
മാധ്യമവിചാരണ തടയാന്‍ മാര്‍ഗരേഖ വേണമെന്നു സുപ്രീംകോടതി
Friday, August 29, 2014 11:36 PM IST
ന്യൂഡല്‍ഹി: മാധ്യമവിചാരണ തടയുന്നതിനായി മാര്‍ഗരേഖ കൊണ്ടുവരേണ്ടത് അനിവാര്യമെന്നു സുപ്രീംകോടതി. ഇതു സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അഭിഭാഷകനായ ഗോപാല്‍ ശങ്കരനാരായണനെ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു. അന്വേഷണം നടക്കുന്ന കേസുകളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പത്രസമ്മേളനം നടത്തുന്നത് നിയന്ത്രിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു പോലീസ് ഉദ്യോഗസ്ഥര്‍ പത്രസമ്മേളനം നടത്തുന്നതും മാധ്യമങ്ങള്‍ തുടര്‍ വിചാരണ നടത്തുന്നതും കുറ്റാരോപിതരുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി പിയുസിഎല്‍ എന്ന സര്‍ക്കാരിതര സംഘടന നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.


കോടതിയില്‍ വിചാരണ നടന്നു കൊണ്ടിരിക്കുമ്പോള്‍ സമാന്തരമായ മാധ്യമവിചാരണ നടത്തരുതെന്നും ഇതു വിചാരണയെയും ഉദ്യോഗസ്ഥരെയും സമ്മര്‍ദത്തിലാക്കുമെന്നും ചീഫ് ജസ്റീസ് ആര്‍.എം. ലോധ, ജസ്റീസുമാരായ കുര്യന്‍ ജോസഫ്, രോഹിന്‍ടണ്‍ നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കേസ് വീണ്ടും ബുധനാഴ്ച കോടതി പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.