മകനെതിരേയുള്ള ആരോപണങ്ങള്‍ക്കു പിന്നില്‍ ആരെന്ന കാര്യത്തില്‍ രാജ്നാഥിനു മൌനം
മകനെതിരേയുള്ള ആരോപണങ്ങള്‍ക്കു പിന്നില്‍ ആരെന്ന കാര്യത്തില്‍ രാജ്നാഥിനു മൌനം
Friday, August 29, 2014 12:17 AM IST
ലക്നോ: മകന്‍ പങ്കജ്സിംഗിനെതിരേ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ആരാണെന്ന കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനു മൌനം.

ഐപിഎസ് ഉദ്യോഗസ്ഥരുടെ നിയമനങ്ങള്‍ക്കുവേണ്ടി പങ്കജ് സിംഗ് കോഴ വാങ്ങിയതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുവരുത്തി ശാസിച്ചുവെന്ന വാര്‍ത്തകള്‍ക്കു പിന്നിലെ അഭ്യൂഹങ്ങളെക്കുറിച്ചു വിശദീകരിക്കാന്‍ ആഭ്യന്തരമന്ത്രി വിസമ്മതിച്ചു.

ആരോപണങ്ങള്‍ക്കു പിന്നില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയാണെന്നു ചൂണ്ടിക്കാട്ടി രാജ്നാഥ് സിംഗ് കഴിഞ്ഞദിവസം ആര്‍എസ്എസ് നേതൃത്വത്തിനു പരാതി നല്‍കിയതായി വാര്‍ത്തകളുണ്ടായിരുന്നു. ആര്‍എസ്എസിന്റെ നിര്‍ദേശപ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും പങ്കജ് സിംഗിനെ വിളിച്ചുവരുത്തി ശാസിച്ചതായും പറയപ്പെടുന്നു. എന്നാല്‍, ഇക്കാര്യം നിഷേധിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് ദേശവിരുദ്ധരാണ് ഈ പ്രചാരണങ്ങള്‍ക്കു പിന്നിലെന്നു പറഞഞിരുന്നു.


ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അഭ്യൂഹങ്ങള്‍ക്കു പിന്നില്‍ ആരാണെന്ന് പത്രപ്രവര്‍ത്തകര്‍ അന്വേഷിച്ചുകണ്െടത്താനായിരുന്നു രാജ്നാഥ് സിംഗിന്റെ മറുപടി. മകനെതിരേയുള്ള ആരോപണങ്ങള്‍ തെളിയിക്കുകയാണെങ്കില്‍ രാഷ്ട്രീയവനവാസത്തിനു തയാറാണെന്നും കഴിഞ്ഞദിവസം രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.