സ്പെക്ട്രം: മാരന്റെ ഹര്‍ജി തള്ളി
Friday, August 29, 2014 11:33 PM IST
ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതിയിലെ എയര്‍സെല്‍- മാക്സിസ് കരാറുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിക്കുന്നതിനെതിരേ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയണമെന്നത് നിയമപരമായി അനുവദനീയമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്.

കുറ്റപത്രം സമര്‍പ്പിച്ചശഷം മാത്രമേ അതിനെ ചോദ്യംചെയ്യാനാവൂ എന്നും കോടതി ചൂണ്ടിക്കാട്ടി. എയര്‍സെലിന്റെ ഓഹരികള്‍ നിര്‍ബന്ധപൂര്‍വം മലേഷ്യന്‍ കമ്പനിയായ മാക്സിസ് ഗ്രൂപ്പിനു നല്‍കാന്‍ ടെലികോം മന്ത്രിയായിരിക്കേ ദയാനിധി മാരന്‍ സമ്മര്‍ദം ചെലുത്തിയെന്നും ഇതിന്റെ കൈക്കൂലിയായി 550 കോടി രൂപ കൈപ്പറ്റിയെന്നും സിബിഐ കണ്െടത്തിയിരുന്നു.


എന്നാല്‍, ഈ കേസില്‍വേണ്ടവിധത്തില്‍ അന്വേഷണം നടന്നിട്ടില്ലെന്നും അന്വേഷണം തുടരുന്നതിനിടെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കരുതെന്നുമായിരുന്നു ദയാനാധി മാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.