നേതാക്കള്‍ എഴുപതു വയസില്‍ സജീവ രാഷ്ട്രീയം നിര്‍ത്തണം: ജനാര്‍ദന്‍ ദ്വിവേദി
നേതാക്കള്‍ എഴുപതു വയസില്‍ സജീവ രാഷ്ട്രീയം നിര്‍ത്തണം: ജനാര്‍ദന്‍ ദ്വിവേദി
Friday, August 29, 2014 11:34 PM IST
ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ 65-70 വയസില്‍ സജീവരാഷ്ട്രീയം നിര്‍ത്തണമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദന്‍ ദ്വിവേദി. എന്നാല്‍, രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, രാഷ്ട്രീയപാര്‍ട്ടി പ്രസിഡന്റുമാര്‍ എന്നിവര്‍ക്ക് ഇതു ബാധകമാക്കേണ്ടതില്ലെന്നാണു ദ്വിവേദിയുടെ അഭിപ്രായം.

പാര്‍ട്ടിയില്‍ അവഗണിക്കപ്പെടുന്നുവെന്ന പരാതിയുള്ള ദ്വിവേദിക്ക് അടുത്ത മാസം 69 വയസാകും. സാമ്പത്തിക മാനദണ്ഡത്തില്‍ സംവരണം, പ്രിയങ്കഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം തുടങ്ങിയ വിഷയങ്ങളില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയയാളാണു ദ്വിവേദി.

ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍നിന്നു മുതിര്‍ന്ന നേതാക്കളായ എ.ബി. വാജ്പേയി, എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ ഒഴിവാക്കിയതിനു പിന്നാലെയാണു ദ്വിവേദിയുടെ വിവാദ പ്രസ്താവന വന്നിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.