ഹെലികോപ്റ്റര്‍ ടെന്‍ഡര്‍ റദ്ദാക്കി
ഹെലികോപ്റ്റര്‍ ടെന്‍ഡര്‍ റദ്ദാക്കി
Saturday, August 30, 2014 11:55 PM IST
ന്യൂഡല്‍ഹി:197 ഹെലികോപ്റ്റര്‍ വാ ങ്ങാനുള്ള 6000 കോടി രൂപയുടെ ടെന്‍ഡര്‍ റദ്ദാക്കാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. മുങ്ങിക്കപ്പലുകള്‍ നവീകരിക്കുന്നതും 118 അര്‍ജുന്‍ ടാങ്കുകള്‍ വാങ്ങുന്നതുമടക്കം 17,500 കോടി രൂപയുടെ ഇടപാടുകള്‍ അംഗീകരിക്കുകയും ചെയ്തു.

പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കമ്മിറ്റിയാണു തീരുമാനമെടുത്തത്. സിയാചിന്‍ പോലുള്ള പര്‍വതമേഖലകളിലേക്കു ജവാന്മാരെയും സാമഗ്രികളും എത്തിക്കാന്‍ ഉപയോഗിക്കുന്ന കനംകുറഞ്ഞ ഹെലികോപ്റ്ററുകള്‍ക്കുള്ള ടെന്‍ഡറാണു റദ്ദാക്കിയത്.

ചീറ്റാ, ചേതക് ഹെലികോപ്റ്ററുകള്‍ക്കു പകരമായിരുന്നു ഇത്. ഏഴുവര്‍ഷത്തിനിടെ രണ്ടുവട്ടമാണ് ഇതിനുള്ള ടെന്‍ഡര്‍ റദ്ദാക്കുന്നത്. ഈ ഇടപാടിനുവേണ്ടി കൈക്കൂലി ഓഫര്‍ ചെയ്തതിന്റെ പേരില്‍ അഗസ്ത വെസ്റ്ലാന്‍ഡ് കമ്പനിയെ അയോഗ്യരാക്കിയിരുന്നു. തുടര്‍ന്നു യൂറോകോപ്റ്ററും റഷ്യയുടെ കാമോറും മാത്രമേ ടെന്‍ഡറിനു വന്നിരുന്നുള്ളൂ. സ്വദേശ കമ്പനികള്‍ക്ക് അവസരം നല്‍കാനാണു ടെന്‍ഡര്‍ വേണ്െടന്നുവച്ചതെന്നാണു വിശദീകരണം. 400 സ്വദേശി ഹെലികോപ്റ്ററുകള്‍ സേന വാങ്ങും. അതുവഴി 40000 കോടി രൂപയുടെ ബിസിനസ് ഇന്ത്യയില്‍ നടക്കുമെന്നു മന്ത്രാലയം വിശദീകരിച്ചു.


ഇസ്രയേലില്‍നിന്ന് 15000 കോടി രൂപയ്ക്ക് ആന്റി ടാങ്ക് മിസൈല്‍ വാങ്ങാനുള്ള നിര്‍ദേശം മാറ്റിവച്ചു. അമേരിക്ക സമാനശേഷിയുള്ള ജാവലിന്‍ മിസൈല്‍ ഇന്ത്യയില്‍ നിര്‍മിക്കാമെന്ന് ഓഫര്‍ ചെയ്തതാണു കാരണം. മുങ്ങിക്കപ്പലുകളുടെ നവീകരണത്തിന് 4800 കോടിയുടെ പദ്ധതി അംഗീകരിച്ചു. അര്‍ജുന്‍ ടാങ്കുകള്‍ വാങ്ങാന്‍ 6600 കോടി ചെലവാക്കും. നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ക്കു മുങ്ങിക്കപ്പല്‍ പ്രതിരോധ സംവിധാനം ഒരുക്കാന്‍ 1700 കോടി മുടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.