കാര്‍ത്തിക് ഗൌഡ കുരുക്കിലേക്ക്, മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
Sunday, August 31, 2014 11:29 PM IST
ബാംഗളൂര്‍: തന്നെ രഹസ്യമായി വിവാഹം ചെയ്തു ലൈംഗികമായി ചൂഷണം ചെയ്തശേഷം വഞ്ചിച്ചെന്ന കന്നഡ നടി മൈത്രിയ ഗൌഡയുടെ പരാതിയില്‍ കേന്ദ്ര റെയില്‍വേമന്ത്രി ഡി.വി.സദാനന്ദ ഗൌഡയുടെ മകന്‍ കാര്‍ത്തിക് ഗൌഡ കൂടുതല്‍ കുരുക്കിലേക്ക്. അറസ്റ് ഭയന്ന് ഇയാള്‍ ഇന്നലെ ബാംഗളൂര്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. വഞ്ചന, ബലപ്രയോഗത്തിലൂടെയുള്ള ലൈംഗിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണു കാര്‍ത്തിക്കിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ഇരുവരെയും വിളിച്ചുവരുത്തി മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. മൈത്രിയയുടെ പരാതിക്കു കരുത്തുപകരും വിധമുള്ള തെളിവുകള്‍ പോലീസിനു ലഭിച്ചതായാണു സൂചന. ഏതുസമയ വും അറസ്റ് ഉണ്ടായേക്കാമെന്ന ഭീതിയെത്തുടര്‍ന്നാണു കാര്‍ത്തിക് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. കേസില്‍ കാര്‍ത്തിക്കിനെതിരായ കുറ്റം തെളിയിക്കാന്‍ ആവശ്യമായ സാഹചര്യത്തെളിവുകളുണ്െടന്നു മൈത്രിയയുടെ അഭിഭാഷകന്‍ ജി.പി.രാജു പറഞ്ഞു. മൈത്രിയയെയുംകൊണ്ടു മംഗലാപുരത്തേക്കു പോയ കാര്‍ത്തിക് കഴിഞ്ഞ ജൂണ്‍ അഞ്ചിനു മംഗലാപുരത്തെ വസതിയില്‍വച്ച് അവളുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയതായും ജി.പി.രാജു പറഞ്ഞു. മൈത്രിയ തന്റെ ഭാര്യയാണെന്നു പറയുന്നതടക്കമുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ തന്റെ കൈവശമുണ്െടന്നും അഭിഭാഷകന്‍ അറിയിച്ചു.


കുടക് ജില്ലയിലെ കുശാല്‍നഗറിലുള്ള വ്യവസായ പ്രമുഖന്റെ മകള്‍ സ്വാതിയുമായി കാര്‍ത്തിക്കിന്റെ വിവാഹനിശ്ചയം നടന്നതായുള്ള വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞതിനുശേഷമാണ് ബുധനാഴ്ച വിവാദ വെളിപ്പെടുത്തലുമായി നടി രംഗത്തെത്തിയത്. കാര്‍ത്തിക്കുമൊത്തുള്ള നിരവധി ഫോട്ടോകളും മൈത്രിയ പുറത്തുവിട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.