അതിര്‍ത്തിയില്‍ 150 മീറ്റര്‍ നീളമുള്ള തുരങ്കം കണ്െടത്തി
Wednesday, September 3, 2014 12:23 AM IST
ജമ്മു: കാഷ്മീരില്‍ നിയന്ത്രണരേഖയ്ക്കു സമീപം പാക് ഭീകരര്‍ക്ക് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാനായി നിര്‍മിച്ച തുരങ്കം സൈന്യം കണ്െടത്തി. ജമ്മു മേഖലയില്‍ പല്ലന്‍വാല സെക്ടറിലെ ചക്ള പോസ്റിലാണ് 150 മീറ്റര്‍ നീളമുള്ള തുരങ്കം കണ്െടത്തിയത്. നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റം സാധ്യമാകാത്തതിനെത്തുടര്‍ന്നു തുരങ്കം വഴി ഇന്ത്യയിലേക്കു നുഴഞ്ഞുകയറാനാണു പാക് ഭീകരരുടെ ശ്രമമെന്നു സൈനിക വക്താവ് പറഞ്ഞു.

പാക് അധീന കാഷ്മീര്‍ ഭാഗത്തുനിന്ന് ആരംഭിക്കുന്നതും ഭൂനിരപ്പില്‍നിന്ന് 20 മീറ്റര്‍ താഴെ നിര്‍മിച്ചിരിക്കുന്നതുമായ തുരങ്കത്തിന് രണ്ടര അടി വീതിയും മൂന്നര അടി ഉയരവുമുണ്ട്. നിര്‍മാണം പൂര്‍ത്തിയാകാത്ത തരത്തിലുള്ള തുരങ്കത്തിന് ഇന്ത്യന്‍ പ്രദേശത്ത് പ്രവേശനകവാടമില്ല. പല്ലന്‍വാല സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാ ദി യെ ജൂലൈ 22നു സൈന്യം കൊലപ്പെടുത്തിയിരുന്നു. ഏറ്റുമുട്ടലില്‍ ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.