ഫാക്ടിനെ പീഡിത വ്യവസായമാക്കരുതെന്നു പ്രധാനമന്ത്രിക്കു കെ.വി. തോമസിന്റെ കത്ത്
ഫാക്ടിനെ പീഡിത വ്യവസായമാക്കരുതെന്നു  പ്രധാനമന്ത്രിക്കു കെ.വി. തോമസിന്റെ കത്ത്
Monday, September 15, 2014 12:14 AM IST
ന്യൂഡല്‍ഹി: ഫാക്ടിനെ പീഡിത വ്യവസായമായി പ്രഖ്യാപിക്കരുതെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാര്‍ലമെന്റിലെ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ പ്രഫ. കെ.വി. തോമസ് എംപി കത്ത് അയച്ചു. ഫാക്ടിനെ പീഡിത വ്യവസായമായി പ്രഖ്യാപിക്കുന്നതിനു 16നു വിളിച്ചു ചേര്‍ത്തിരിക്കുന്ന ഉന്നതതല യോഗം മാറ്റിവയ്ക്കണമെന്നും കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയിലിരിക്കുന്ന 999.90 കോടി രൂപയുടെ ഫാക്ട് പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എഫ്എസിടിയെ പീഡിത വ്യവസായമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ടു ബോര്‍ഡ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ റീകണ്‍സ്ട്രക്ഷന്‍ ഈ മാസം 16നാണ് സിറ്റിംഗ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, കേന്ദ്ര രാസവളം മന്ത്രാലയം കഴിഞ്ഞ വ്യാഴാഴ്ച ബോര്‍ഡിനു നല്‍കിയ കത്തില്‍ ഫാക്ടിന്റെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപനം പരിഗണനയിലാണെന്നും വിശദീകരിച്ചിരുന്നു. ഈ പുനരുദ്ധാരണ പാക്കേജ് അംഗീകരിക്കുന്നതിനൊപ്പം സ്ഥാപനവുമായി ബന്ധപ്പെട്ട എണ്ണായിരം കോടിയുടെ വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ സംസ്ഥാന മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ യോഗം വിളിച്ച് എത്രയും വേഗം തീരുമാനമെടുക്കണമെന്നും കെ.വി. തോമസ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.