ലഡാക്കില്‍ വീണ്ടും ചൈനയുടെ കടന്നുകയറ്റം
Tuesday, September 16, 2014 11:37 PM IST
ന്യൂഡല്‍ഹി: ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനു തൊട്ടുമുമ്പ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ നുഴഞ്ഞുകയറ്റം.

ലഡാക്കിലെ ഡെംചോകില്‍ അതിര്‍ത്തിയില്‍നിന്ന് 500 മീറ്റര്‍ ഉള്ളിലേക്കു കടന്നു സ്ഥലം കൈയേറിയ മുപ്പതോളം സിവിലിയന്മാര്‍ അവിടെ ടെന്റ് സ്ഥാപിച്ചു. ഡെംചോകിലെ ശുദ്ധജലവിതരണ പദ്ധതിയുടെ പണി ഇവര്‍ തടസപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

നിയന്ത്രണരേഖയോട് അടുത്തുകിടക്കുന്ന മേഖലയായതിനാലാണ് ഡെംചോക് വില്ലേജിലെ ജലസേചന പദ്ധതികള്‍ മുടക്കാന്‍ ചൈന ശ്രമം നടത്തുന്നതെന്ന് ലേ ഡെപ്യൂട്ടി കമ്മീഷണര്‍ സിമ്രന്‍ദീപ് സിംഗ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ചൈനയിലെ തോഷിയാംഗ് എന്ന പ്രദേശത്തുനിന്നുള്ളവര്‍ ഇവിടെയുണ്ട്. സര്‍ക്കാര്‍ വാഹനങ്ങളിലാണ് ഇവര്‍ എത്തിയതെന്നും സിമ്രന്‍ദീപ് സിംഗ് പറഞ്ഞു. അതേസമയം, അവിടെയുള്ള ധീരരായ ഇന്ത്യന്‍ സൈനികര്‍ അവരെ നേരിട്ടുകൊള്ളുമെന്നു വിദേശകാര്യമന്ത്രാലയ വക്താവ് സയ്യദ് അക്ബറുദീന്‍ പറഞ്ഞു. ചുഷിവില്‍ ഇന്നലെ രാവിലെ നടന്ന ബ്രിഡേഡിയര്‍ തലത്തിലുള്ള ഫ്ളാഗ് മീറ്റിംഗില്‍ ഇന്ത്യ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.