പി.സി. ചാക്കോയും തരൂരും ശോഭ ഓജയും കോണ്‍ഗ്രസ് വക്താക്കള്‍
പി.സി. ചാക്കോയും തരൂരും ശോഭ ഓജയും കോണ്‍ഗ്രസ് വക്താക്കള്‍
Tuesday, September 16, 2014 11:45 PM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: കേരളത്തില്‍നിന്നുള്ള പി.സി. ചാക്കോ, ഡോ. ശശി തരൂര്‍ എന്നിവരും മലയാളിയായ ശോഭ ഓജയും വീണ്ടും കോണ്‍ഗ്രസ് വക്താക്കള്‍. മുന്‍ കേന്ദ്രമന്ത്രി മനീഷ് തിവാരി, റഷീദ് അലവി തുടങ്ങിയ പ്രമുഖര്‍ വക്താക്കളുടെ പട്ടികയില്‍നിന്നു പുറത്തായി.

ഔദ്യോഗിക വക്താക്കളല്ലാത്ത നേതാക്കള്‍ ചാനലുകളില്‍ പാര്‍ട്ടി നിലപാടു പറയാന്‍ പോകരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കി. പാര്‍ട്ടിയുടെ നിലപാടു പറയാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് 18 വക്താക്കളെ മാത്രമാണെന്നും എഐസിസി കമ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ അജയ് മാക്കന്‍ അറിയിച്ചു.


അഞ്ചു മുതിര്‍ന്ന വക്താക്കളും 13 വക്താക്കളും അടങ്ങുന്ന 18 പേരുടെ പുതിയ പട്ടിക പാര്‍ട്ടി ഇന്നലെ പുറത്തുവിട്ടു. ആനന്ദ് ശര്‍മ, ഗുലാംനബി ആസാദ്, മുകുള്‍ വാസ്നിക്, പി. ചിംദബരം, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരാണ് മുതിര്‍ന്ന വക്താക്കള്‍. ചാക്കോ, തരൂര്‍, ശോഭ എന്നിവരും അഭിഷേക് സിംഗ്വി, ജ്യോതിരാദിത്യ സിന്ധ്യ, രാജ് ബബ്ബര്‍, രണ്‍ദീപ് സിംഗ് സുര്‍ജേവാല, റീത്ത ബഹുഗുണ ജോഷി, സന്ദീപ് ദീക്ഷിത്, സഞ്ജയ് ഝാ, സത്യവ്രത് ചതുര്‍വേദി, ഷക്കീല്‍ അഹമ്മദ്, ശക്തി സിംഗ് ഗോഹില്‍ എന്നിവരുമാണു മറ്റു കോണ്‍ഗ്രസ് വക്താക്കള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.