മഹാരാഷ്ട്ര സഖ്യങ്ങള്‍ ത്രിശങ്കുവില്‍
Sunday, September 21, 2014 11:32 PM IST
മുംബൈ: മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയിട്ടും ബിജെപി-ശിവസേനാ സഖ്യവും കോണ്‍ഗ്രസ്- എന്‍സിപി സഖ്യവും സീറ്റ് വിഭജനകാര്യത്തില്‍ ധാരണയിലെത്തിയിട്ടില്ല.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സീറ്റുകളുടെ കാര്യത്തില്‍ ബിജെപിയുമായി ശിവസേനയില്‍നിന്ന് ഒരു നിര്‍ദേശവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും സ്ഥാനാര്‍ഥിപ്പട്ടിക കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡിനു സംസ്ഥാന നേതൃത്വം ഇന്നു സമര്‍പ്പിക്കുമെന്നും ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഓം മാഥുര്‍ പറഞ്ഞു. സീറ്റ് വിഭജനകാര്യത്തില്‍ ബിജെപിക്കു മുന്നില്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്െടന്നു കഴിഞ്ഞ ദിവസം ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. എന്നാല്‍, ശിവസേനയിലെ അദിത്യ താക്കറെ, സുഭാഷ് ദേശായി എന്നിവുമായി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലെത്തിയിട്ടില്ല.


ഇതിനിടെ, 174 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തീരുമാനിച്ചു. എന്‍സിപിയുമായി സീറ്റ് ധാരണയിലെത്താത്തതിനാല്‍ കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണു കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍, കഴിഞ്ഞ തവണത്തെ 144ല്‍നിന്നു കൂടുതല്‍ സീറ്റുകള്‍ വേണമെന്നാണ് എന്‍സിപി ആവശ്യപ്പെട്ടിരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ പകുതി സീറ്റ് നല്‍കണമെന്നാണ് എന്‍സിപിയുടെ ആവശ്യം. സ്വന്തം ജില്ലയായ സതാരയിലെ കറാഡ് സൌത്ത് മണ്ഡലത്തില്‍നിന്ന് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ ജനവിധി തേടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.