കൂട്ടമാനഭംഗ കേസില്‍ അന്വേഷണം നടത്തിയില്ല; സുപ്രീം കോടതിക്കുള്ളില്‍ അഭിഭാഷകയുടെ ആത്മഹത്യാശ്രമം
Tuesday, September 23, 2014 12:33 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സുപ്രീം കോടതിക്കുള്ളില്‍ വനിതാ അഭിഭാഷക വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. അടുത്ത ബന്ധമുള്ളവര്‍ തന്നെ കൂട്ടമാനഭംഗം ചെയ്തതെന്നും ഇക്കാര്യത്തില്‍ തനിക്കു നീതി നിഷേധിക്കപ്പെടുകയാണെന്നും ആരോപിച്ചു ഹര്‍ജി നല്‍കിയിരുന്ന ഛത്തീസ്ഗഡില്‍ നിന്നുള്ള അഭിഭാഷകയാണു കേസ് പരിഗണിക്കുന്നതിനിടെ താന്‍ വിഷം കഴിച്ചിട്ടുണ്െടന്നു കോടതിയെ അറിയിച്ചത്. ഉടന്‍തന്നെ സുപ്രീം കോടതിയിലെ ഡിസ്പെന്‍സറിയില്‍ പ്രാഥമിക ചികിത്സയ്ക്കു വിധേയയാക്കിയ അഭിഭാഷകയെ ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചീഫ് ജസ്റീസ് ആര്‍.എം. ലോധ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനു മുമ്പാകെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ തന്റെ ബന്ധുക്കളില്‍ ചിലര്‍ കൂട്ടമാനഭംഗം ചെയ്തതായും ഇതു സംബന്ധിച്ച തന്റെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റര്‍ ചെയ്തെങ്കിലും ഇതുവരെ അതിന്മേല്‍ ഒരു നടപടിയും അന്വേഷണവും പോലീസില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നു ആരോപിച്ച് അഭിഭാഷക സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഈ ഹര്‍ജി പരിഗണിക്കവേയാണു താന്‍ വിഷ ഗുളിക കഴിച്ചിട്ടുണ്െടന്ന കാര്യം അഭിഭാഷക കോടതിയെ അറിയിക്കുന്നത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലേക്കു മാറ്റാന്‍ നിര്‍ദേശിച്ച കോടതി, ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിന് സ്വമേധയാ കേസെടുക്കാനും നിര്‍ദേശിച്ചു. അഭിഭാഷകയുടെ ഹര്‍ജി ഇന്നു പരിഗണിക്കുമെന്നും ചീഫ് ജസ്റീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.