സിബിഐ ഡയറക്ടറുടെ സന്ദര്‍ശക രജിസ്റര്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ പരിശോധിക്കണമെന്നു സുപ്രീംകോടതി
സിബിഐ ഡയറക്ടറുടെ സന്ദര്‍ശക രജിസ്റര്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ പരിശോധിക്കണമെന്നു സുപ്രീംകോടതി
Tuesday, September 23, 2014 12:14 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ അഴിമതി ആരോപിതര്‍ സന്ദര്‍ശിച്ചിരുന്നതു സംബന്ധിച്ച രജിസ്ററിന്റെ ആധികാരികത പരിശോധിക്കാന്‍ സുപ്രീംകോടതി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടറുടെ സഹായം തേടി. സന്ദര്‍ശക രജിസ്റര്‍ കൈമാറിയ ആളിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നു ഹര്‍ജിക്കാരനായ പ്രശാന്ത് ഭൂഷണ്‍ അറിയിച്ചതിനെത്തുടര്‍ന്നാണു കോടതിയുടെ നടപടി. ഉറവിടം വെളിപ്പെടുത്തണമെന്ന മുന്‍ ഉത്തരവ് പിന്‍വലിക്കണമെന്ന പ്രശാന്ത് ഭൂഷണിന്റെ ആവശ്യം പരിഗണിക്കാമെന്നും ജസ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

2ജി സ്പെക്ട്രം അഴിമതിയില്‍ അന്വേഷണം നേരിടുന്ന റിലയന്‍സ് കമ്പനി ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുമായി തന്റെ വസതിയില്‍ നിരവധി തവണ കൂടിക്കാഴ്ച നടത്തിയ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ അന്വേഷണത്തിന്റെ മേല്‍നോട്ടത്തില്‍ നിന്നു മാറ്റണമെന്നാവശ്യപ്പെട്ടാണു പ്രശാന്ത് ഭൂഷണ്‍ ഹര്‍ജി നല്‍കിയത്. രഞ്ജിത് സിന്‍ഹയുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്ന രജിസ്ററും ഭൂഷണ്‍ കോടതിക്കു കൈമാറിയിരുന്നു. എന്നാല്‍, സന്ദര്‍ശക രജിസ്റര്‍ വ്യാജമാണെന്ന രഞ്ജിത് സിന്‍ഹയുടെ വാദം കണക്കിലെടുത്ത് ഡയറി കൈമാറിയത് ആരാണെന്നു വ്യക്തമാക്കണമെന്നു കഴിഞ്ഞയാഴ്ച സുപ്രീം കോടതി പ്രശാന്ത് ഭൂഷണോടു നിര്‍ദേശിച്ചിരുന്നു.


എന്നാല്‍, അഴിമതി വെളിപ്പെടുത്തുന്നയാളിന്റെ ഉറവിടം രഹസ്യമാക്കി വയ്ക്കണമെന്നു നിയമത്തില്‍ പറയുന്നുണ്െടന്നും ഡയറി കൈമാറിയയാളിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ ആളിന്റെ ജീവനു ഭീഷണിയുണ്െടന്നും ഇന്നലെ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. ഇതു പരിഗണിച്ചാണ് ഉറവിടം വെളിപ്പെടുത്തിയ ആളിന്റെ ആധികാരികത പരിശോധിക്കണമെന്ന നിലപാടില്‍നിന്നു കോടതി പിന്മാറിയത്.

എന്നാല്‍, തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണു പ്രശാന്ത് ഭൂഷണ്‍ ഹര്‍ജി നല്‍കിയതെന്നും അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ള ഹര്‍ജി തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടു രഞ്ജിത് സിന്‍ഹ നല്‍കിയ അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ കോടതി വിസമ്മതിച്ചു. സന്ദര്‍ശക ഡയറിയുടെ ആധികാരികതയാണു പരിശോധിക്കേണ്ടതെന്നും ഇക്കാര്യത്തില്‍ 2ജി കേസിലെ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം രഞ്ജിത് സിന്‍ഹയുടെ ആവശ്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട, സിബിഐയുടെ ഫയലുകളും സന്ദര്‍ശക ഡയറിയുമടക്കമുള്ള രേഖകള്‍ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ആനന്ദ് ഗ്രോവര്‍ക്കു നല്‍കാനും കോടതി നിര്‍ദേശിച്ചു. സ്പെഷല്‍ പ ബ്ളിക് പ്രോസിക്യൂട്ടര്‍ ഒക്ടോബര്‍ പത്തിനകം ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും പത്തിനു വീണ്ടും കേസ് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.