വിഴിഞ്ഞം പദ്ധതി: പരാതി നല്‍കിയവര്‍ക്കും ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്
വിഴിഞ്ഞം പദ്ധതി: പരാതി നല്‍കിയവര്‍ക്കും ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്
Tuesday, September 23, 2014 12:15 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: വിഴിഞ്ഞം പദ്ധതിക്കു പാരിസ്ഥിതിക അനുമതി ലഭിച്ചതിനെതിരേ പരാതി നല്‍കിയവരെ വിളിച്ചുവരുത്തി വിസ്തരിക്കണമെന്ന ഹര്‍ജിയില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചു. പരാതിക്കാരായ വില്‍ഫ്രഡിനും മേരിദാസനും കേസിലെ കക്ഷിയായ സംസ്ഥാന സര്‍ക്കാരിനുമാണു നോട്ടീസ്. അതേസമയം, തങ്ങളുടെ ഹര്‍ജിയിന്മേലുള്ള കേസില്‍ തീരദേശ മേഖലയിലുള്ള എട്ടു സംസ്ഥാനങ്ങളെയും നാലു കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനത്തെ ക്കുറിച്ചുള്ള സമിതിയായ ഐപിസിസിയെയും കക്ഷി ചേര്‍ക്കണമെന്ന വില്‍ഫ്രഡിന്റെയും മേരിദാസന്റെയും അപേക്ഷയിലും ട്രൈബ്യൂണല്‍ എല്ലാ കക്ഷികള്‍ക്കും നോട്ടീസ് അയച്ചു.

വില്‍ഫ്രഡിനും മേരിദാസനും കേസിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും മറ്റാരുടെയോ നിര്‍ബന്ധപ്രകാരമാണ് അവര്‍ പരാതി നല്‍കിയതെന്നും ചൂണ്ടിക്കാട്ടിയാണ് ഇവരെ വിളിച്ചു വരുത്തി വിസ്തരിക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖ അധികൃതര്‍ ദേശീയ ഹരിത ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച ട്രൈബ്യൂണല്‍, നോട്ടീസിനു നവംബര്‍ മൂന്നിനകം മറുപടി നല്‍കാന്‍ നിര്‍ദേശം നല്‍കി. വിഴിഞ്ഞം തുറമുഖത്തിനു നല്‍കിയ പാരിസ്ഥിതിക അനുമതിയെയും ഇതിനായി തീരദേശ സംരക്ഷണ ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവന്നതിനുമെതിരേയാണു വില്‍ഫ്രഡും മേരിദാസനും പരാതി നല്‍കിയത്.


പ്രകൃതിരമണീയമായ പ്രദേശങ്ങളെ സംരക്ഷിക്കണമെന്ന് 1991ലെ സി.ആര്‍.ഇസഡ് വിജ്ഞാപന ത്തില്‍ വ്യവസ്ഥയുണ്ടായിരുന്നെന്നും 2011ലെ ഭേദഗതിയില്‍ അത് എടുത്തുകളഞ്ഞെന്നും ഹര്‍ജിയില്‍ ആരോപിച്ചു. അതിനാല്‍, തീരദേശമുള്ള എല്ലാ സംസ്ഥാനങ്ങളെയും കക്ഷിചേര്‍ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, പദ്ധതി തടസപ്പെടുത്താനാണ് ഇത്രയും സംസ്ഥാനങ്ങളെ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നതെന്ന് തുറമുഖ അധികൃതര്‍ വാദിച്ചു. അതേസമയം, വിഴിഞ്ഞം പദ്ധതിക്കെതിരേ എ. ജോസഫ് വിജയന്‍ ഹരി ത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചില്‍ നല്‍കിയ പ്രധാന ഹര്‍ജിയും ഇന്നലെ പ്രിന്‍സിപ്പല്‍ ബെഞ്ചിനു മുമ്പാകെ പരിഗണനയ്ക്കു വന്നു. കേസുകള്‍ എല്ലാംകൂടി നവംബര്‍ മൂന്നിനു പരിഗണിക്കാമെന്നു ട്രൈബ്യൂണല്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.